CMDRF

അറ്റ്ലാന്‍റയുടെ ചരിത്രത്തിലാദ്യമായി മിന്നൽപ്രളയ മുന്നറിയിപ്പ്; ആളുകൾ പുറത്തിറങ്ങരുതെന്ന് നിർദേശം

ഫ്ലോറിഡയിൽ കഴിഞ്ഞ ദിവസങ്ങളിൽ ഹെലൻ ചുഴലിക്കാറ്റ് കനത്ത നാശനഷ്ടങ്ങളുണ്ടാക്കിയിരുന്നു

അറ്റ്ലാന്‍റയുടെ ചരിത്രത്തിലാദ്യമായി മിന്നൽപ്രളയ മുന്നറിയിപ്പ്; ആളുകൾ പുറത്തിറങ്ങരുതെന്ന് നിർദേശം
അറ്റ്ലാന്‍റയുടെ ചരിത്രത്തിലാദ്യമായി മിന്നൽപ്രളയ മുന്നറിയിപ്പ്; ആളുകൾ പുറത്തിറങ്ങരുതെന്ന് നിർദേശം

അറ്റ്ലാന്‍റ: ഫ്ലോറിഡയിൽ കനത്ത നാശം വിതച്ച ഹെലൻ ചുഴലിക്കാറ്റ് 500 കിലോമീറ്ററിലധികം അകലെയുള്ള അറ്റ്ലാന്‍റയിലേക്കും വ്യാപിക്കുന്നു. ജോർജിയ സംസ്ഥാനത്തെ അറ്റ്ലാന്‍റ നഗരത്തിൽ ചരിത്രത്തിലാദ്യമായി മിന്നൽപ്രളയ മുന്നറിയിപ്പ്. ഇനിയൊരു അറിയിപ്പുണ്ടാകും വരെ യാത്രകൾ ഒഴിവാക്കണമെന്നും വാഹനങ്ങൾ പുറത്തിരക്കരുതെന്നും മുന്നറിയിപ്പിലുണ്ട്.

ഫ്ലോറിഡയിൽ കഴിഞ്ഞ ദിവസങ്ങളിൽ ഹെലൻ ചുഴലിക്കാറ്റ് കനത്ത നാശനഷ്ടങ്ങളുണ്ടാക്കിയിരുന്നു. അതിനു ശേഷമാണ് അത് ജോർജിയയിലേക്കെത്തിയത്. കഴിഞ്ഞ മൂന്നു ദിവസമായി അറ്റ്ലാന്റയിൽ കനത്ത മഴയാണ്. താഴ്ന്ന പ്രദേശങ്ങളിലെ നിരവധി റോഡുകളിലും വീടുകൾ ഉൾ‌പ്പെടെയുള്ള കെട്ടിടങ്ങളിലും വെള്ളം കയറി. പലയിടത്തും ആളുകളും വളർത്തുമൃഗങ്ങളുമടക്കം കുടുങ്ങിക്കിടക്കുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മഴക്കെടുതിയിൽ കുടുങ്ങിയ മുപ്പതോളം പേരെ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. വെള്ളം കയറാനിടയുള്ള പ്രദേശങ്ങളിൽനിന്ന് നിരവധിപ്പേരെ മാറ്റിപ്പാർപ്പിച്ചു.

Top