CMDRF

കടമെടുപ്പ് പരിധി: കേരളത്തിന്റെ ഹര്‍ജി സുപ്രീംകോടി ഭരണഘടന ബഞ്ചിന് വിട്ടത് നേട്ടമല്ല, സംസ്ഥാനത്തിന് തിരിച്ചടി; വിഡി സതീശന്‍

കടമെടുപ്പ് പരിധി: കേരളത്തിന്റെ ഹര്‍ജി സുപ്രീംകോടി ഭരണഘടന ബഞ്ചിന് വിട്ടത് നേട്ടമല്ല, സംസ്ഥാനത്തിന് തിരിച്ചടി; വിഡി സതീശന്‍
കടമെടുപ്പ് പരിധി: കേരളത്തിന്റെ ഹര്‍ജി സുപ്രീംകോടി ഭരണഘടന ബഞ്ചിന് വിട്ടത് നേട്ടമല്ല, സംസ്ഥാനത്തിന് തിരിച്ചടി; വിഡി സതീശന്‍

തിരുവനന്തപുരം: കടമെടുപ്പ് പരിധി ഉയര്‍ത്തണമെന്ന കേരളത്തിന്റെ ഹര്‍ജി സുപ്രീംകോടി ഭരണഘടന ബഞ്ചിന് വിട്ടത് നേട്ടമല്ല, സംസ്ഥാനത്തിന് തിരിച്ചടിയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വടി കൊടുത്തു അടി വാങ്ങി. കെടുകാര്യസ്ഥതയാണ് എല്ലാത്തിനും കാരണമെന്ന് കോടതി പറയുന്നു. യുഡിഎഫ് ഉയര്‍ത്തിയ വാദങ്ങള്‍ കോടതി ശരിവച്ചു. നവകേരള സദസ്സില്‍ ഉടനീളം പ്രചരിപ്പിച്ച ഒരു വാദ മുഖവും സുപ്രീംകോടതിയില്‍ കേരളം ഉന്നയിച്ചില്ല.

കേന്ദ്രം തരാനുണ്ടെന്ന് പറഞ്ഞ പണത്തെ കുറിച്ചു കേരളം കോടതിയില്‍ പറഞ്ഞില്ല. സാമ്പത്തിക പ്രതിസന്ധിക്ക് എല്ലാം കാരണം മുന്‍ ധനമന്ത്രി തോമസ് ഐസക്കാണ്. നികുതി പിരിവിലെ വീഴ്ചയും കെടുകാര്യസ്ഥതയുമാണ് എല്ലാത്തിനും കാരണം. കേസില്‍ കേരളത്തിന് ഒരു നേട്ടവും ഇല്ല. ഇനി കടമെടുക്കാന്‍ അനുവദിചാല്‍ എന്താകും കേരളത്തിന്റെ സ്ഥിതി. ഇന്ത്യയില്‍ തന്നെ കുറഞ്ഞ പലിശക്ക് വായ്പ കിട്ടും എന്നിരിക്കെ ഉയര്‍ന്ന പലിശക്ക് വിദേശ വായ്പ എടുത്തുവെന്നും അദ്ദേഹം പറഞ്ഞു. സ്വര്‍ണ്ണം, ബാറുകള്‍ എന്നിവയില്‍ നിന്ന് നികുതി പിരിവ് കൃത്യമായി നടക്കുന്നില്ല. കേരളത്തിലെ ജിഎസ്ടി ഉദ്യോഗസ്ഥര്‍ വെറുതെ ഇരിക്കുന്നു. നികുതി വെട്ടിപ്പിന്റെ കേന്ദ്രമായി കേരളം മാറി. 54,700 കോടി കേന്ദ്രത്തില്‍ നിന്ന് കിട്ടാന്‍ ഉണ്ടെന്നത് പച്ചക്കള്ളം. മുഖ്യമന്ത്രിയും ധനമന്ത്രിയും തെളിയിക്കാമോയെന്ന് വിഡി സതീശന്‍ വെല്ലുവിളിച്ചു.

Top