CMDRF

എക്‌സിറ്റ് പോള്‍ പുറത്തുവന്നതിനു പിന്നാലെ പാര്‍ലമെന്റ് പിരിച്ചുവിട്ട് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍; തെരഞ്ഞെടുപ്പ് പ്രഖ്യാപനവും നടത്തി

എക്‌സിറ്റ് പോള്‍ പുറത്തുവന്നതിനു പിന്നാലെ പാര്‍ലമെന്റ് പിരിച്ചുവിട്ട് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍; തെരഞ്ഞെടുപ്പ് പ്രഖ്യാപനവും നടത്തി
എക്‌സിറ്റ് പോള്‍ പുറത്തുവന്നതിനു പിന്നാലെ പാര്‍ലമെന്റ് പിരിച്ചുവിട്ട് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍; തെരഞ്ഞെടുപ്പ് പ്രഖ്യാപനവും നടത്തി

പാരിസ്: എക്‌സിറ്റ് പോളില്‍ വലതുമുന്നേറ്റം പ്രവചിക്കപ്പെട്ടതോടെ പാര്‍ലമെന്റ് പിരിച്ചുവിട്ട് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. മാക്രോണിന്റെ പാര്‍ട്ടിയേക്കാള്‍ ഇരട്ടിയിലധികം വോട്ടുകള്‍ തീവ്ര വലതുപക്ഷ പാര്‍ട്ടികള്‍ നേടുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിച്ചത്. പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം 32 ശതമാനം വോട്ട് തീവ്രവലതുപക്ഷ പാര്‍ട്ടി നേടി എന്നാണ്. എക്സിറ്റ് പോളുകള്‍ പ്രഖ്യാപിച്ച് ഒരു മണിക്കൂറിന് ശേഷമാണ് മാക്രോണ്‍ പാര്‍ലമെന്റ് പിരിച്ചുവിടുന്നതായി പ്രഖ്യാപിച്ചത്. തുടര്‍ന്ന് തെരഞ്ഞെടുപ്പും പ്രഖ്യാപിക്കുകയായിരുന്നു.

കൂടാതെ യൂറോപ്യന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ എതിരാളിയും തീവ്ര വലതുപക്ഷ പാര്‍ട്ടിയുമായ മറൈന്‍ ലെ പെന്നിന്റെ നാഷണല്‍ റാലി വന്‍ വിജയത്തിലെത്തിയിരുന്നു.
പാരിസ് ഒളിമ്പിക്‌സിന് മുമ്പ് രണ്ട് ഘട്ടമായാണ് ഫ്രാന്‍സില്‍ വോട്ടെടുപ്പ് നടക്കുക. ആദ്യഘട്ടം ജൂണ്‍30നും രണ്ടാം ഘട്ടം ജൂലൈ ഏഴിനും നടക്കുമെന്നും പാര്‍മെന്റ് പിരിച്ചുവിട്ടതിന് പിന്നാലെ പ്രസിഡന്റ് മാക്രോണ്‍ പറഞ്ഞു.

നേരത്തെ നാഷണല്‍ റാലിയുടെ 28 കാരനായ നേതാവ് ജോര്‍ദാന്‍ ബാര്‍ഡെല്ല, പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നേരത്തെ നടത്താന്‍ പ്രസിഡന്റിനെ വെല്ലുവിളിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് വരുന്നത് എന്നതും ശ്രദ്ധേയമാണ്. പ്രസിഡന്റായി രണ്ടാം ടേമില്‍, രണ്ട് വര്‍ഷം മാത്രം തികയുന്ന മാക്രോണിന് നിലവില്‍ ഫ്രഞ്ച് പാര്‍ലമെന്റില്‍ ഭൂരിപക്ഷമില്ല. എന്നാല്‍ യൂറോപ്യന്‍ യൂണിയന്‍ തെരഞ്ഞെടുപ്പ് ഫലം നിലവിലെ ഭരണസംവിധാനത്തിന് ഭീഷണിയല്ലെങ്കിലും മുന്നോട്ടുപോകാനുള്ള ആത്മവിശ്വാസത്തെ ബാധിക്കും.

അതേസമയം യൂറോപ്യന്‍ യൂണിയന്‍ തെരഞ്ഞെടുപ്പ് എക്സിറ്റ്പോള്‍ ഫലങ്ങളെ ഉപയോഗിച്ച് തീവ്രവലതുപക്ഷ പാര്‍ട്ടി രംഗത്ത് എത്തി. ഞങ്ങള്‍ വോട്ടെടുപ്പിന് തയ്യാറാണെന്നും രാജ്യത്തിനകത്തേക്കുള്ള കൂട്ടകുടിയേറ്റം അവസാനിപ്പിക്കുമെന്നും മറൈന്‍ ലെ പെന്‍ വ്യക്തമാക്കി. നേരത്തെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മാക്രോണിനോട് രണ്ടുതവണ പരാജയപ്പെട്ട നേതാവാണ് പെന്‍.

തെരഞ്ഞെടുപ്പിലേക്ക് പോകുന്നത് മാക്രോണിന് വലിയ വെല്ലുവിളിയായിരിക്കുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍.

Top