വെള്ളാപ്പള്ളിക്ക് എതിരായ എം വി ഗോവിന്ദന്റെ പരാമർശത്തിനു വിരുദ്ധമായ പ്രതികരണവുമായി: ജി.സുധാകരൻ

വെള്ളാപ്പള്ളിക്ക് എതിരായ എം വി ഗോവിന്ദന്റെ പരാമർശത്തിനു വിരുദ്ധമായ പ്രതികരണവുമായി: ജി.സുധാകരൻ

ആലപ്പുഴ: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെപ്പറ്റിയുള്ള സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പരാമർശത്തിനു വിരുദ്ധമായ പ്രതികരണവുമായി മുൻമന്ത്രി ജി സുധാകരൻ പാർട്ടിയെ നിർണായക ഘട്ടങ്ങളിൽ സഹായിച്ചയാളാണു വെള്ളാപ്പള്ളിയെന്നു സുധാകരൻ പറഞ്ഞു അഭിപ്രായം തുറന്നു പറയുന്ന ശീലം അദ്ദേഹത്തിനുണ്ടെന്നും സുധാകരൻ വ്യക്തമാക്കി.

“വെള്ളാപ്പള്ളിയുമായി സംസാരിച്ചാൽ തീരുന്ന പ്രശ്‌നങ്ങളേയുള്ളൂ. പാർട്ടി നിലപാടുകളിലെ ശുദ്ധതയെപ്പറ്റി അദ്ദേഹത്തിനു സംശയമുണ്ടെങ്കിൽ സംസാരിച്ചു തീർക്കണം. 50 വർഷമായി അദ്ദേഹത്തെ നേരിട്ടറിയാം. ഒരു കാര്യം പറഞ്ഞാൽ അദ്ദേഹം തള്ളില്ല ഇപ്പോൾ പാർട്ടിക്കു ബുദ്ധിമുട്ടുണ്ടാകുന്ന അഭിപ്രായം പറഞ്ഞു കാണും അദ്ദേഹത്തിന് അഭിപ്രായം പറയാൻ ആരോടും ചോദിക്കേണ്ട ആവശ്യമില്ല. പക്ഷേ, അദ്ദേഹം അത് എല്ലാവരെയും പറ്റിയും പറയുന്നതാണ്. ഈഴവ വോട്ടുകൾ എന്ന വോട്ട് ഇല്ല വോട്ടുകളിൽ എല്ലാ സമുദായക്കാരുമുണ്ട്”- ജി.സുധാകരൻ പറഞ്ഞു.

ഇന്നലെ സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലും എം.വി.ഗോവിന്ദനെ തള്ളി വെള്ളാപ്പള്ളിയെ അനുകൂലിക്കുന്ന അഭിപ്രായങ്ങൾ ഉയർന്നിരുന്നു. വെള്ളാപ്പള്ളിയുടെ നിലപാടു കാരണമാണു വോട്ട് ചോർന്നതെങ്കിൽ അദ്ദേഹത്തിനു സ്വാധീനമില്ലാത്ത മലബാറിൽ എങ്ങനെ വോട്ട് കുറഞ്ഞു എന്നായിരുന്നു എച്ച് സലാം എംഎൽഎയുടെ ചോദ്യം ഇതിനെ പി.പി.ചിത്തരഞ്ജൻ എംഎൽഎയും മറ്റും പിന്തുണയ്ക്കുകയും ചെയ്തു.

Top