CMDRF

ഏഴ് വർഷമായിട്ടും എങ്ങുമെത്താതെ ഗൗരി ലങ്കേഷ് കൊലക്കേസ്

വിചാരണ വൈകിയതിനാൽ കേസിലെ 4 പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു

ഏഴ് വർഷമായിട്ടും എങ്ങുമെത്താതെ ഗൗരി ലങ്കേഷ് കൊലക്കേസ്
ഏഴ് വർഷമായിട്ടും എങ്ങുമെത്താതെ ഗൗരി ലങ്കേഷ് കൊലക്കേസ്

ബെംഗളൂരു: മുതിർന്ന മാധ്യമ പ്രവർത്തകയായിരുന്ന ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട് 7 വർഷം പൂർത്തിയാകുമ്പോഴും വിചാരണ നടപടികൾ എങ്ങുമെത്താത്തിൽ പ്രതിഷേധം. നടപടിയെ ചോദ്യം കുടുംബാംഗങ്ങളും മനുഷ്യാവകാശ പ്രവർത്തകരും രംഗത്തെത്തി.

ഇതിനിടെ വിചാരണ വൈകിയതിനാൽ കേസിലെ 4 പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. വിചാരണ ഊർജിതമാക്കാൻ പ്രത്യേക ഫാസ്റ്റ്ട്രാക്ക് കോടതി സജ്ജീകരിക്കാൻ മുഖ്യമന്ത്രി സിദ്ധരാമയ്യ ഉത്തരവിട്ട് 8 മാസം കഴിഞ്ഞിട്ടും നടപ്പിലാകാത്തതിനെ തുടർന്നാണ് സുപ്രീം കോടതി പ്രതികൾക്ക് ജാമ്യം അനുവദിച്ചത്.

ഈ സാഹചര്യത്തിലാണു ഗൗരിയുടെ സഹോദരിയും സിനിമാ സംവിധായകയുമായ കവിതാ ലങ്കേഷ് ഉൾപ്പെടെയുള്ളവർ വിചാരണ വേഗത്തിലാക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്. 2022ലാണ് കേസിലെ വിചാരണ ആരംഭിച്ചത്.

Also Read: ഹരിയാന തെരഞ്ഞെടുപ്പ്; ബി.ജെ.പിക്കുള്ളിൽ ഭിന്നത

530 സാക്ഷികളിൽ 137 പേരെ മാത്രമാണ് വിസ്തരിച്ചത്. 2017 സെപ്റ്റംബർ 5ന് രാജരാജേശ്വരി നഗറിലെ വസതിക്കു മുന്നിൽ ഗൗരി വെടിയേറ്റു കൊല്ലപ്പെട്ട കേസിൽ, മുഖ്യ ആസൂത്രകനായ അമോൽ കാലെ, രണ്ടാം പ്രതിയും കൊലയാളിയുമായ പരശുറാം വാഗ്മർ എന്നിവർ ഉൾപ്പെടെ 18 പ്രതികളാണുള്ളത്.

തീവ്രഹിന്ദു സംഘടനകളായ സനാതൻ സൻസ്ഥ, ശ്രീരാമസേന, ഹിന്ദു ജനജാകൃതി സമിതി, ഹിന്ദു യുവസേന എന്നിവയുടെ പ്രവർത്തകരാണിവർ. പുരോഗമനവാദികളായ പ്രഫ.എം.എം.കലബുറഗി, നരേന്ദ്ര ധബോൽക്കർ, ഗോവിന്ദ് പൻസാരെ എന്നിവരുടെ വധക്കേസുകളിലും ഇവരിൽ പലരും പ്രതികളാണ്.

Top