CMDRF

‘ഗാസ യുദ്ധം സങ്കീർണമായിരിക്കുന്നു, വിധിപോലെ വരട്ടെയെന്ന് പ്രത്യാശിക്കാൻ ലോകത്തിന് സാധിക്കില്ല’- എസ്. ജയശങ്കർ

സമാധാനവും വികസനവും കൈകോർത്ത് മുന്നോട്ട് പോകണമെന്നായിരുന്നു എപ്പോഴും യു.എന്നിന്റെ നിലപാട്

‘ഗാസ യുദ്ധം സങ്കീർണമായിരിക്കുന്നു, വിധിപോലെ വരട്ടെയെന്ന് പ്രത്യാശിക്കാൻ ലോകത്തിന് സാധിക്കില്ല’- എസ്. ജയശങ്കർ
‘ഗാസ യുദ്ധം സങ്കീർണമായിരിക്കുന്നു, വിധിപോലെ വരട്ടെയെന്ന് പ്രത്യാശിക്കാൻ ലോകത്തിന് സാധിക്കില്ല’- എസ്. ജയശങ്കർ

ന്യൂയോർക്ക്: യുക്രെയ്ൻ, ഗാസ യുദ്ധങ്ങളുടെ പശ്ചാത്തലത്തിൽ ആ​ഗോള സമൂഹത്തിന് കേന്ദ്രമന്ത്രി എസ്. ജയശങ്കറുടെ മുന്നറിയിപ്പ്. ആക്രമണങ്ങൾ ശക്തമാകുന്ന സാഹചര്യത്തിൽ എല്ലാം വിധിപോലെ വരട്ടെയെന്ന് പ്രത്യാശിക്കാൻ ലോകത്തിന് സാധിക്കില്ലെന്ന് ജയശങ്കർ വ്യക്തമാക്കി. ഗാസ യുദ്ധം ഇതിനോടകം സങ്കീർണമായിത്തീർന്നിരിക്കുന്നു.

79-ാമത് യു.എൻ ജനറൽ അസംബ്ലിയുടെ പൊതുസംവാദത്തിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ഒക്ടോബർ ഏഴിലെ ഹമാസ് ആക്രമണത്തിന് തിരിച്ചടിയായിരുന്നു ​ആദ്യഘട്ടത്തിൽ ഇസ്രയേലിന്റെ പ്രത്യാക്രമണം. എന്നാൽ, നിലവിൽ ഹിസ്ബുള്ളയ്ക്കും ലെബനനും എതിരായും ഈ യുദ്ധം വ്യാപിച്ചിച്ച് മേഖലയ്ക്കുതന്നെ ഭീഷണിയാകുന്ന രീതിയിലേക്ക് കാര്യങ്ങൾ മാറിയിരിക്കുന്നു.

Also Read: യു.എൻ രക്ഷാസമിതി യോഗം ഉടൻ ചേരണം; അടിയന്തര ആവശ്യവുമായി ഇറാൻ

കോവിഡ് മഹാമാരിയുടെ കെടുതിയിൽനിന്ന് ഇതുവരെ കര കയറിയിട്ടില്ലാത്ത ലോകം പ്രയാസകരമായ സാഹചര്യത്തിൽക്കൂടിയാണ് കടന്നുപോകുന്നത്. യുക്രെയിനിലെ യുദ്ധം ഇപ്പോൾ മൂന്നാം ഘട്ടത്തിലേക്ക് കടന്നിരിക്കുന്നു. ഗാസയിലെ സംഘർഷം വ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുകയാണ്.

സമാധാനവും വികസനവും കൈകോർത്ത് മുന്നോട്ട് പോകണമെന്നായിരുന്നു എപ്പോഴും യു.എന്നിന്റെ നിലപാട്.എന്നിട്ടും വെല്ലുവിളികൾ ഉയർന്നുവരുന്നു. ദുർബലരായവരേയും അവരുടെ സാമ്പത്തിക പ്രശ്നങ്ങളേയും ഉയർത്തിക്കാട്ടേണ്ടതുണ്ടെന്നും ജയശങ്കർ വ്യക്തമാക്കി.

Top