ഡൽഹി: തെക്കൻ ഡൽഹിയിൽ ജിം ഉടമയെ വെടിവച്ച് കൊന്നു. ഇന്നലെ രാത്രി ഗ്രേറ്റർ കൈലാഷിലുള്ള ജിമ്മിൽ നിന്നും പുറത്തേക്ക് ഇറങ്ങുമ്പോൾ ആണ് സംഭവം നടന്നത്. കൊല്ലപ്പെട്ടത് നാദിർഷാ എന്നയാളാണ്. നാദിർഷാക്ക് നേരെ 11 ബുള്ളറ്റുകൾ അക്രമികൾ ഉതിർത്തു. എന്നാൽ അതിൽ 8 വെടിയുണ്ടകൾ അദ്ദേഹത്തിന്‍റെ ദേഹത്ത് കൊള്ളുകയും, മരിക്കുകയുമായിരുന്നു എന്നാണ് പ്രാഥമിക റിപോർട്ടുകൾ പറയുന്നത്.
അക്രമി കൊലപാതകം നടത്തുന്നതിന് മുമ്പ് ഒരു മണിക്കൂറോളം നാദിർഷായെ നിരീക്ഷണം നടത്തിയിരുന്നു. നാദിർ ഷാ ഒരു കറുത്ത എസ്‌യുവിക്ക് സമീപം മറ്റൊരാളുമായി സംസാരിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം. എന്നാൽ സെക്കന്റുകൾക്ക് ശേഷം, ചെക്ക് ഷർട്ട് ധരിച്ച ഒരാൾ അടുത്തേക്ക് വരികയും നാദിർഷായ്ക്ക് നേരെ വെടിയുതിർക്കുകയും ആയിരുന്നു. തുടർന്ന് ഉടനെത്തന്നെ അക്രമി ബൈക്കിൽ സ്ഥലംവിട്ടു.
Also Read: 17 വയസുകാരനും 15 വയസുകാരനുമെതിരെ വെടിയുതിർത്ത് കൗൺസിലർ
ഗോദര ; ദി ക്രിമിനൽ ഗാങ്
നാദിർഷായുടെ കൊലപാതകം ഒരു ഗാങ് വാർ ആണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ലോറൻസ് ബിഷ്‌ണോയ് സംഘത്തിലെ ഗോൾഡി ബ്രാരിന്‍റെ അടുത്ത സഹായിയായ ഗുണ്ടാ നേതാവ് രോഹിത് ഗോദാര കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതായി സന്ദേശം വന്നു. എന്നാൽ ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.
Also Read: ചൂതാടാൻ പണമില്ല, യുപിയിൽ ഭാര്യയെ പണയം വെച്ച് യുവാവ്
കാനഡയിലെ വാൻകൂവർ എന്ന ദ്വീപിൽ പഞ്ചാബി ഗായകൻ എപി ധില്ലന്‍റെ വീടിന് പുറത്ത് നടന്ന വെടിവെയ്പ്പിന്‍റെ ഉത്തരവാദിത്തവും ഗോദര ഏറ്റെടുത്തിരുന്നു. അതേസമയം രോഹിത് ഗോദാര ഇപ്പോൾ അമേരിക്കയിലാണ് താമസിക്കുന്നത്. എന്നാൽ കൊല്ലപ്പെട്ട ജിം ഉടമ നാദിർഷായ്ക്കും ക്രിമിനൽ പശ്ചാത്തലമുണ്ടെന്നാണ് ലഭിക്കുന്ന വിവരം.