CMDRF

‘ബ്രോ ഡാഡി’ സിനിമയുടെ സെറ്റില്‍ പീഡനം

ഹൈദരാബാദില്‍ പരാതി നല്‍കിയതിന്റെ പക വീട്ടാന്‍ മന്‍സൂര്‍ റഷീദ് തന്റെ കുടുംബജീവിതവും തകര്‍ത്തു

‘ബ്രോ ഡാഡി’ സിനിമയുടെ സെറ്റില്‍ പീഡനം
‘ബ്രോ ഡാഡി’ സിനിമയുടെ സെറ്റില്‍ പീഡനം

തിരുവനന്തപുരം: ‘ബ്രോ ഡാഡി’ സിനിമയുടെ സെറ്റില്‍ മയക്കുമരുന്ന് നല്‍കി ബോധം കെടുത്തിയ ശേഷം പീഡിപ്പിച്ചെന്ന് യുവതിയുടെ വെളിപ്പെടുത്തൽ. ‘ബ്രോ ഡാഡി’ സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടര്‍ മന്‍സൂര്‍ റഷീദിനെതിരെയാണ് യുവതി പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.

ഹൈദരാബാദ് പൊലീസ് മന്‍സൂര്‍ റഷീദിനെ അന്വേഷിച്ച് കേരളത്തില്‍ വന്നപ്പോള്‍ ഇയാളുടെ വീട്ടിലടക്കം ഒളിവില്‍ കഴിഞ്ഞതിന് തെളിവ് കിട്ടിയിരുന്നു. ഫോണ്‍ ട്രാക്കിംഗ് രേഖകള്‍ അടക്കം ഇതിന് തെളിവായുണ്ടെന്നും പരാതിക്കാരി പറയുന്നു.

Also Read: സംവിധായകന്‍ ആഷിക്ക് അബു ഫെഫ്കയില്‍ നിന്ന് രാജിവച്ചു

നാട്ടില്‍ തനിക്കും കുഞ്ഞിനുമെതിരെ വളരെ മോശം രീതിയില്‍ പ്രാദേശിക പാര്‍ട്ടി നേതൃത്വത്തിന്റെ സഹായത്തോടെ ദുഷ്പ്രചാരണം നടത്തി. ഹൈദരാബാദില്‍ പരാതി നല്‍കിയതിന്റെ പക വീട്ടാന്‍ മന്‍സൂര്‍ റഷീദ് തന്റെ കുടുംബജീവിതവും തകര്‍ത്തു. ജീവഭയമുണ്ട്, ഒളിച്ചാണ് ജീവിക്കുന്നത്. നിലവില്‍ ഹൈദരാബാദില്‍ ജീവിക്കുന്നത് ജീവഭയത്തോടെയെന്നും പരാതിക്കാരി പ്രതികരിച്ചു. കുഞ്ഞിനെയും തന്നെയും മന്‍സൂര്‍ കൊല്ലുമോ എന്ന് പേടിയുണ്ടെന്നും, വിലാസം പോലും ആരോടും പറയാതെയാണ് തെലങ്കാനയില്‍ ജീവിക്കുന്നതെന്നും പരാതിക്കാരി പറഞ്ഞു.

നാട്ടില്‍ വിവാഹമോചനക്കേസ് നടത്താന്‍ പോലും അഭിഭാഷകരെ കിട്ടാത്ത സാഹചര്യമാണ്. മന്‍സൂര്‍ പാനീയത്തില്‍ മയക്ക് മരുന്ന് കലര്‍ത്തിയാണ് ഹൈദരാബാദിലെ ഹോട്ടലില്‍ വച്ച് തന്നെ ലൈംഗികമായി പീഡിപ്പിച്ചതെന്നും പരാതിക്കാരി പറയുന്നു.

Also Read: ലൈംഗിക പീഡന കേസ്; മുകേഷ് അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തും

പ്രധാനതാരങ്ങള്‍ ഒഴികെ സിനിമയിലെ എല്ലാ താരങ്ങളും ക്രൂവും കഴിഞ്ഞ ഹോട്ടലിലാണ് താനും കഴിഞ്ഞത്. പ്രൊഡക്ഷന്‍ സംഘം തനിക്ക് മേക്ക് മൈ ട്രിപ്പില്‍ റൂമും ടിക്കറ്റും ബുക്ക് ചെയ്ത് തന്നതിന് തെളിവുണ്ട്. ഹൈദരാബാദില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് പൊലീസ് ഹോട്ടലിലെ സിസിടിവി ദൃശ്യവും ശേഖരിച്ചതാണെന്നും ഇന്ന് തന്നെ പ്രത്യേകാന്വേഷണ സംഘത്തിന് പരാതി നല്‍കുമെന്നും പരാതിക്കാരി പറഞ്ഞു.

തിരുവനന്തപുരം റെയ്ഞ്ച് ഡിഐജി അജിതാ ബീഗത്തിന്റെ നേതൃത്വത്തിലുള്ള എസ്‌ഐടിക്ക് ഇന്ന് മെയില്‍ വഴി പരാതി നല്‍കും. ഹൈദരാബാദിലെ പരാതിയുടെ വിശദാംശങ്ങള്‍ അടക്കം ഇതില്‍ ഉള്‍പ്പെടുത്തുമെന്നും അതിജീവിത പ്രമുഖ മാധ്യമത്തോട് പറഞ്ഞു.

Top