എല്ലാത്തിനും ഞാനാണ് ഉത്തരവാദി എന്ന് ആരോപിച്ചു, അകാലത്ത് ഏറെ വിഷമിച്ചു.. സേവാഗിനെതിരെ മാക്സ്‌വെല്‍

സേവാഗിന്‍റെ പെരുമാറ്റങ്ങളെ ചൊല്ലിയാണ് ഇരുവരും തമ്മിൽ പ്രശ്നങ്ങളുണ്ടായത്. തന്‍റെ പുതിയ പുസ്തകമായ 'ഷോമാൻ'-ലാണ് മാക്സ് വെവെല്ലിന്‍റെ ഈ തുറന്നെഴുത്ത്.

എല്ലാത്തിനും ഞാനാണ് ഉത്തരവാദി എന്ന് ആരോപിച്ചു, അകാലത്ത് ഏറെ വിഷമിച്ചു.. സേവാഗിനെതിരെ മാക്സ്‌വെല്‍
എല്ലാത്തിനും ഞാനാണ് ഉത്തരവാദി എന്ന് ആരോപിച്ചു, അകാലത്ത് ഏറെ വിഷമിച്ചു.. സേവാഗിനെതിരെ മാക്സ്‌വെല്‍

ന്ത്യൻ ക്രിക്കറ്റിലെ മാത്രമല്ല ലോകമെമ്പാടുമുള്ള ആരാധകരുടെ എക്കാലത്തെയും സൂപ്പർതാരം വിരേന്ദർ സേവാഗുമായുണ്ടായ ഭിന്നതകളെ കുറിച്ച് തുറന്നടിച്ചിരിക്കുകയാണ് ആസ്ട്രേലിയൻ ഓൾറൗണ്ടർ ഗ്ലെൻ മാക്സ്വെൽ. ഐ.പി.എല്ലിൽ കിങ്സ് ഇലവൻ പഞ്ചാബിന്‍റെ മെന്‍ററായിരുന്ന കാലത്ത് സേവാഗിന്‍റെ പെരുമാറ്റങ്ങളെ ചൊല്ലിയാണ് ഇരുവരും തമ്മിൽ പ്രശ്നങ്ങളുണ്ടായത്. തന്‍റെ പുതിയ പുസ്തകമായ ‘ഷോമാൻ’-ലാണ് മാക്സ് വെവെല്ലിന്‍റെ ഈ തുറന്നെഴുത്ത്.

പഞ്ചാബിന് വേണ്ടി 2014 മുതൽ 2017 വരെ കളിച്ച താരമാണ് മാക്സ് വെൽ. 2014ൽ 552 റൺസുമായി മികച്ച പ്രകടനമായിരുന്നു മാക്സ്വെൽ കാഴ്ചവെച്ചത്. എന്നാൽ 2017 ആയപ്പോഴേക്കും താരത്തിന്‍റെ ഫോമും പ്രകടനവുമെല്ലാം വല്ലാതെ നിറംമങ്ങി. മാക്സ്വെൽ ടീമിന്‍റെ നായകനായപ്പോഴായിരുന്നു സേവാഗ് ടീമിന്‍റെ മെന്‍ററായിരുന്നത്. ടീമിലെ എല്ലാ കാര്യങ്ങളും സേവാഗ് തന്‍റെ നിയന്ത്രണത്തിൽ കൊണ്ടുവരാൻ ശ്രമിക്കുകയായിരുന്നു എന്നാണ് മാക്സ് വെൽ പറയുന്നത്. എന്നാൽ സേവാഗിന്‍റെ ഈ ഏകാധിപതിയായുള്ള പെരുമാറ്റം ഇരുവരും തമ്മിലുള്ള അടുപ്പം കുറച്ചു എന്നുമാണ് താരം ബുക്കിലൂടെ തുറന്നു പറയുന്നത്.

Also Read: വിരാട് കോലി ബൗൾഡാവുന്നത് കണ്ട് ഞാൻ ആകെ അത്ഭുതപ്പെട്ടു: മിച്ചൽ സാന്‍റ്നർ

അന്ന് എല്ലാ കുറ്റവും എന്റെ മേൽ ആയി…

GLENN MAXWELL AND VIRENDER SEHWAG

ഞാന്‍ ഒരു വാട്ട്സ് ആപ്പ് ഗ്രൂപ്പ് തുടങ്ങിയിരുന്നു, കോച്ചുമാരെയൊക്കെ ഉൾപ്പെടുത്തികൊണ്ട് ആയിരിന്നു അത്. എല്ലാവരും അവരുടെ പ്ലെയിങ് ഇലവനൊക്കെ ഗ്രൂപ്പിൽ ഷെയർ ചെയ്യും. പ്ലെയിങ് ഇലവൻ തെരഞ്ഞെടുക്കുന്നതിനായിരുന്നു ഇത്, എന്നാൽ സേവാഗ് മാത്രം അതിൽ ഒന്നും പങ്കുവെക്കില്ല. ഒടുവിൽ താനാണ് പ്ലെയിങ് ഇലവൻ തെരഞ്ഞെടുക്കുക എന്ന് അദ്ദേഹം വ്യക്തമാക്കി. ഇങ്ങനെ ഒരുപാട് അവസരത്തിൽ സേവാഗിന്‍റെ യാതൊരു അർത്ഥവുമില്ലാത്ത തീരുമാനങ്ങൾ ഞങ്ങളെ കളത്തിന് അകത്തും പുറത്തും തോൽപ്പിക്കുകയായിരുന്നു,’ മാക്സ് വെൽ പറഞ്ഞു. പിന്നീട് സേവാഗ് തന്നെ പൊതുവായി വിമർഷിച്ചതോടെ അദ്ദേഹവുമായുള്ള എല്ലാ ബന്ധവും അവസാനിച്ചെന്നും മാക്സ്വെൽ ബുക്കിൽ എഴുതിയിട്ടുണ്ട്.

അവസാന മത്സരം പൂണെയോട് കളിച്ച് ഞങ്ങളുടെ ലീഗിലെ പഞ്ചാബ് 73 റൺസ് മാത്രം നേടി തോറ്റിരുന്നു. അന്ന് സേവാഗ് പ്രസ് മീറ്റിന് പോകാമെന്ന് പറഞ്ഞു. ഞാൻ ടീം ബസിൽ കയറുമ്പോഴായിരുന്നു എന്നെ വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ നിന്നുമൊക്കെ പുറത്താക്കിയത് ശ്രദ്ധിച്ചത്. ശരിക്കും ഇതെന്താണ് സംഭവിക്കുന്നതെന്നായിരുന്നു ഞാൻ ചിന്തിച്ചത്. പിന്നീട് റൂമിലെത്തിയപ്പോൾ സേവാഗ് എല്ലാ കുറ്റങ്ങളും എന്‍റെ മേൽ പഴിചാരിയിരുന്നു. ഞാൻ നിരാശനാക്കിയെന്നും ക്യാപ്റ്റൻ എന്ന നിലയിൽ ഉത്തരവാദിത്തം കാണിച്ചില്ലെന്നുമൊക്കെയായിരുന്നു സേവാഗ് അന്ന് പഴിചാരിയത്.

Also Read: വിരാട് കോലി ബൗൾഡാവുന്നത് കണ്ട് ഞാൻ ആകെ അത്ഭുതപ്പെട്ടു: മിച്ചൽ സാന്‍റ്നർ

ഏറെ വിഷമിപ്പിച്ചു, ആ വാക്കുകൾ

ഇത് ഭയങ്കര മോശമാണ്. അദ്ദേഹത്തിന്റെ വാക്കുകൾ എത്രത്തോളം വിഷമിപ്പിച്ചെന്നും സേവാഗ് എന്ന കളിക്കാരന് ഒരു ആരാധകനെ നഷ്ടമായെന്നും ഞാൻ മെസേജ് ചെയ്തു. ഇതിന് മറുപടിയായി സേവാഗ് അയച്ചത് ‘നിന്നെ പോലെ ഒരു ആരാധകനെ എനിക്ക് ആവശ്യമില്ല’ എന്നാണ്,’ മാക്സ് വെൽ എഴുതി.

Also Read: ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; ഷമിയും കുല്‍ദീപുമില്ല

ഇതിന് ശേഷം സേവാഗുമായി മിണ്ടിയില്ലെന്നും താൻ പഞ്ചാബ് വിട്ടെന്നും മാക്സ് വെൽ എഴുതിയിട്ടുണ്ട്. എന്നാൽ വിധിയുടെ കണക്കുകൂട്ടൽ എന്നോണം പിന്നീട് ഒരു വർഷത്തിന് ശേഷം സേവാഗിനെയും പഞ്ചാബ് പുറത്താക്കിയിരുന്നു.

Top