പോലീസുകാരനെ കുത്തി ഒളിവിൽപോയി; പ്രതി പിടിയിൽ

കൃത്യനിർവഹണത്തിനായി ബൈക്കിൽ സഞ്ചരിക്കവെയാണ് ആഴ്ചകൾക്ക് മുമ്പ് വർക്കല പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ ബിജുവിന് പ്രതിയിൽ നിന്നും കുത്തേറ്റത്.

പോലീസുകാരനെ കുത്തി ഒളിവിൽപോയി; പ്രതി പിടിയിൽ
പോലീസുകാരനെ കുത്തി ഒളിവിൽപോയി; പ്രതി പിടിയിൽ

വർക്കല: പൊലീസ് ഉദ്യോഗസ്ഥനെ കുത്തിപ്പരിക്കേൽപ്പിച്ച പ്രതി പോലീസ് പിടിയിൽ. ഇയാൾ മറ്റ് നിരവധി കേസുകളിലെ പ്രതി കൂടിയാണ്. ചെമ്മരുതി മുട്ടപ്പലം ആകാശ് ഭവനിൽ ഹെൽമറ്റ് മനു എന്ന ആരോമൽ (24) ആണ് അറസ്റ്റിലായത്.

കൃത്യനിർവഹണത്തിനായി ബൈക്കിൽ സഞ്ചരിക്കവെയാണ് ആഴ്ചകൾക്ക് മുമ്പ് വർക്കല പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ ബിജുവിന് പ്രതിയിൽ നിന്നും കുത്തേറ്റത്. തന്റെ ബൈക്കിനെ ഓവർടേക്ക് ചെയ്തതിൽ പ്രകോപിതനായാണ് ഇയാൾ പൊലീസ് ഉദ്യോഗസ്ഥനെ കുത്തിയത്. സംഭവത്തിനുശേഷം ഒളിവിൽപോയ പ്രതിയെ പിടികൂടാൻ വേണ്ടി തിരുവനന്തപുരം റൂറൽ എസ്.പി കിരൺ നാരായൺ പ്രത്യേക ദൗത്യസംഘം രൂപവത്കരിച്ചിരുന്നു.

Also Read: പൊലീസ് ചമഞ്ഞ് തട്ടിപ്പ് രണ്ടുപേർ അറസ്റ്റില്‍

വർക്കല അസി. പൊലീസ് സൂപ്രണ്ട് ദീപക് ധൻകറിന്റെ മേൽനോട്ടത്തിൽ അയിരൂർ പൊലീസ് ഇൻസ്പെക്ടർ ശ്യാം എം.ജി, സബ് ഇൻസ്പെക്ടർമാരായ രജിത്ത് എസ്, ബിജു എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ കോവൂരിലെ ഒളിസങ്കേതത്തിൽനിന്ന് പിടികൂടിയത്.

Top