CMDRF

55 ഇസ്രയേൽ സൈനികരെ കൊലപ്പെടുത്തി; പോരാട്ടം ശക്തമാക്കുമെന്ന് ഹിസ്ബുള്ള

20 ഇസ്രായേലി മെർക്കാവ ടാങ്കുകളും നാല് സൈനിക ബുൾഡോസറുകളും രണ്ട് നിരീക്ഷണ ഡ്രോണുകളും നശിപ്പിച്ചതായും ഹിസ്ബുല്ല അറിയിച്ചു

55 ഇസ്രയേൽ സൈനികരെ കൊലപ്പെടുത്തി; പോരാട്ടം ശക്തമാക്കുമെന്ന് ഹിസ്ബുള്ള
55 ഇസ്രയേൽ സൈനികരെ കൊലപ്പെടുത്തി; പോരാട്ടം ശക്തമാക്കുമെന്ന് ഹിസ്ബുള്ള

ബനനിൽ ഇസ്രയേൽ സൈന്യവുമായുള്ള ​പോരാട്ടം ശക്തമാക്കുമെന്ന് ഹിസ്ബുല്ല. ഒക്‌ടോബർ ഒന്നിന് തുടങ്ങിയ ഇസ്രയേൽ കരയാക്രമണത്തിനിടെ ഇതുവരെ ഏകദേശം 55 ഇസ്രയേൽ സൈനികരെ കൊലപ്പെടുത്തിയതായും 500ലധികം സൈനികരെ പരിക്കേൽപ്പിച്ചതായും ഹിസ്ബുള്ള പ്രസ്താവനയിൽ പറഞ്ഞു.

‘ഇസ്രയേലുമായുള്ള ഏറ്റുമുട്ടലിൽ ഹിസ്ബുള്ള പോരാളികൾ പുതിയ തീവ്രമായ ഘട്ടത്തിലേക്ക് കടക്കുകയാണ്. അത് വരും ദിവസങ്ങളിൽ വ്യക്തമാകും’ -ഹിസ്ബുള്ള വ്യക്തമാക്കി. ഇസ്രയേലിന്റെ ഏത് തരത്തിലുള്ള ആക്രമണവും നേരിടാൻ തയാറാണ്. റോക്കറ്റാക്രമണം കൂടുതൽ ശക്തമായി തുടരും. അടുത്തിടെ നടന്ന പോരാട്ടത്തിൽ 20 ഇസ്രായേലി മെർക്കാവ ടാങ്കുകളും നാല് സൈനിക ബുൾഡോസറുകളും രണ്ട് നിരീക്ഷണ ഡ്രോണുകളും നശിപ്പിച്ചതായും ഹിസ്ബുല്ല അറിയിച്ചു.

Also Read: ഹമാസ് തലവൻ യഹ്യ സിൻവർ വെടിവെപ്പിൽ കൊല്ലപ്പെട്ടു

ഇന്നലെ ലബനാനിൽ അഞ്ച് സൈനികർ കൊല്ലപ്പെട്ടുവെന്ന് ഇസ്രയേൽ അറിയിച്ചു. ഹിസ്ബുള്ള ആക്രമണം കൂടുതൽ ശക്തമാക്കുമെന്ന് അറിയിച്ചതിന് പിന്നാലെയാണ് സൈനികർ കൊല്ലപ്പെട്ടത്. മേജർ ഒഫെക് ബച്ചാർ, ക്യാപ്റ്റൻ എലാദ് സിമാൻ, സ്ക്വാഡ് ലീഡർ എൽയാഷിഫ് ഐറ്റൻ വിഡെർ, സ്റ്റാഫ് സെർജന്റ് യാകോവ് ഹിലേൽ, യെഹുദാഹ് ദ്രോറർ യ​ഹാലോലം എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് ഇസ്രയേൽ അറിയിച്ചു.

ഗോലാനി ബ്രിഗേഡിലെ സൈനികരാണ് കൊല്ലപ്പെട്ടത്. മറ്റൊരു ഓഫിസർക്കും രണ്ട് സൈനികർക്കും ആക്രമണത്തിൽ ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ദക്ഷിണ ലബനാനിൽ നടന്ന ആക്രമണത്തിലാണ് സംഭവമുണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നും അധിനിവേശ സേന അറിയിച്ചു.

Top