പ്രതിരോധം കടുപ്പിച്ച് ഹിസ്ബുള്ള; ഗൾഫ് രാജ്യങ്ങൾക്ക് ഇറാന്റെ മുന്നറിയിപ്പ്

ഇസ്രയേൽ–ഇറാൻ സംഘർഷത്തിൽ നിഷ്പക്ഷ സമീപനം സ്വീകരിക്കുമെന്ന നിലപാടിലാണ് ഗൾഫ് രാജ്യങ്ങൾ.

പ്രതിരോധം കടുപ്പിച്ച് ഹിസ്ബുള്ള; ഗൾഫ് രാജ്യങ്ങൾക്ക് ഇറാന്റെ മുന്നറിയിപ്പ്
പ്രതിരോധം കടുപ്പിച്ച് ഹിസ്ബുള്ള; ഗൾഫ് രാജ്യങ്ങൾക്ക് ഇറാന്റെ മുന്നറിയിപ്പ്

ജറുസലേം: ഇസ്രയേലിനു നേർക്കു ലബനൻ അതിർത്തിയിൽ പ്രതിരോധം ശക്തമാക്കി ഹിസ്ബുള്ള . ഇസ്രയേൽ സൈന്യത്തിനു നേർക്കു റോക്കറ്റാക്രമണം നടത്തിയെന്നും, അതേതുടർന്നു അവർ കുറച്ച് ദൂരം പിന്മാറിയെന്നും ഹിസ്ബുള്ള കേന്ദ്രങ്ങൾ അവകാശപ്പെട്ടു.

തുറമുഖ നഗരമായ ഹൈഫ ലക്ഷ്യമാക്കി 40 റോക്കറ്റുകൾ ഹിസ്ബുള്ള അയച്ചെന്നും അതിൽ ചിലത് അവിടെ പതിച്ചെന്നും ആറു പേർക്ക് പരുക്കേറ്റെന്നും ഇസ്രയേൽ സൈന്യം അറിയിച്ചു. അതേസമയം അതിർത്തിക്കു സമീപം ഉണ്ടായ റോക്കറ്റാക്രമണത്തിൽ 2 പേർ കൊല്ലപ്പെട്ടു.

Also Read: ഹിസ്ബുള്ള റോക്കറ്റ് ആക്രമണം: വടക്കൻ ഇസ്രായേലിൽ രണ്ടുപേർ കൊല്ലപ്പെട്ടു

ഗൾഫ് രാജ്യങ്ങൾക്കും മുന്നറിയിപ്പ് നൽകി ഇറാൻ

രണ്ടാഴ്ചയ്ക്കിടെ ലബനനിൽ 2100 ആളുകളാണ് ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇറാനെ ഇത്തരത്തിൽ ആക്രമിക്കുന്നതിന് ഇസ്രയേലിനു ഗൾഫ് രാജ്യങ്ങളുടെ വ്യോമപാത വിട്ടുകൊടുക്കരുതെന്നും അങ്ങനെ ചെയ്താൽ പ്രതികരണം രൂക്ഷമാകുമെന്നും ഇറാൻ ഗൾഫ് രാജ്യങ്ങളെ അറിയിച്ചു. ഇസ്രയേൽ–ഇറാൻ സംഘർഷത്തിൽ നിഷ്പക്ഷ സമീപനം സ്വീകരിക്കുമെന്ന നിലപാടിലാണ് ഗൾഫ് രാജ്യങ്ങൾ.

Also Read: മിൽട്ടണ്‍ ചുഴലിക്കാറ്റ് കരതൊട്ടു: ഫ്ലോറിഡയിലെ 6 വിമാനത്താവളങ്ങൾ അടച്ചു

ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അറഖ്‌ചി കഴിഞ്ഞ ദിവസം സൗദി ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ പ്രതിനിധികളുമായി ഇതു സംബന്ധിച്ച ചർച്ച നടത്തി.

Top