CMDRF

ഇലക്ട്രിക് വാഹനങ്ങളുടെ പുത്തൻ ശേഖരവുമായി ഹ്യുണ്ടായ്

വാഹന നിര്‍മാണം 2028-ഓടെ 30 ശതമാനം വര്‍ധിപ്പിക്കുകയാണ് ഹ്യുണ്ടായിയുടെ ലക്ഷ്യം

ഇലക്ട്രിക് വാഹനങ്ങളുടെ പുത്തൻ ശേഖരവുമായി ഹ്യുണ്ടായ്
ഇലക്ട്രിക് വാഹനങ്ങളുടെ പുത്തൻ ശേഖരവുമായി ഹ്യുണ്ടായ്

നപ്രിയ എസ്.യു.വിയായ ക്രെറ്റയുടെ ഇലക്ട്രിക് വകഭേദം 2025-ഓടെ വിപണിയിലെത്തുമെന്ന് ഹ്യുണ്ടായ്. ന്യൂസ് 18 ആണ് ഈ വിവരം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇലക്ട്രിക് വാഹനങ്ങളുടെ നീണ്ടനിര വിപണിയിലിറക്കി ടാറ്റായുടെ ടിയാഗോയ്ക്കും നെക്‌സോണിനും കടുത്ത വെല്ലുവിളി ഉയര്‍ത്താനാണ് ഹ്യുണ്ടായുടെ നീക്കം.

വന്‍ വില്‍പ്പനയുള്ള വാഹനങ്ങളായ വെന്യൂവിന്റെയും ഗ്രാന്റ് ഐ ടെണ്ണിന്റെയും ഇലക്ട്രിക് വകഭേദങ്ങള്‍ ഉടന്‍വിപണിയിലെത്തിക്കുമെന്നാണ് പുറത്തുവരുന്ന വിവരം. ക്രെറ്റ ഇ.വി പരീക്ഷണ ഓട്ടം നടത്തുന്നതിനിടയിലുള്ള ചിത്രങ്ങള്‍ ഇതിനകം പുറത്തുവന്നിട്ടുണ്ട്. കാഴ്ചയില്‍ ജനപ്രിയ വാഹനമായ ക്രെറ്റയുടെ അടിസ്ഥാന സ്വഭാവം തന്നെയാണ് ഉള്ളതെങ്കിലും ഇലക്ട്രിക് വാഹനത്തെ വേര്‍തിരിച്ചറിയാന്‍ കഴിയുന്ന തരത്തിലുള്ള പ്രത്യേകതകള്‍ വാഹനത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

Also Read: ഉപഭോക്താക്കൾക്കായി സർവീസ് പ്ലാനുകൾ അവതരിപ്പിച്ച് ഏഥർ കെയർ

ഒറ്റ ചാര്‍ജില്‍ 250 മുതല്‍ 300 വരെ റേഞ്ച് ലഭിക്കുന്ന ഇ-എസ്.യു.വിയാകും ക്രെറ്റയെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. 135 ബി.എച്ച്.പി കരുത്തും 255 എന്‍.എം ടോര്‍ക്കും നല്‍കുന്നതാണ് മോട്ടോര്‍. ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുന്ന വിവരങ്ങള്‍ മാത്രമാണ് ഇതുവെര ഇതുസംബന്ധിച്ച് പുറത്തുവന്നിട്ടുള്ളത്. ഹ്യുണ്ടായുടെ ഭാഗത്തുനിന്നും ഇതിനൊന്നും ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

ഹ്യുണ്ടായി ഇന്ത്യയില്‍ 32,000 കോടിയുടെ നിക്ഷേപം നടത്താനൊരുങ്ങുന്നത് സംബന്ധിച്ച വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു. 2023 മുതല്‍ 2032 വരെയുള്ള കാലയളവിലാണ് ഇന്ത്യയില്‍ വന്‍ നിക്ഷേപത്തിനാണ് ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ ഒരുങ്ങുന്നത്. വാഹന നിര്‍മാണശാലകളുടെ ശേഷി വര്‍ധിപ്പിക്കുക, ആര്‍ ആന്‍ഡ് ഡി സംവിധാനങ്ങള്‍ വിപുലപ്പെടുത്തുക, ഇലക്ട്രിക് വാഹനങ്ങളുടെ സാന്നിധ്യം ശക്തമാക്കുക എന്നിവയാണ് വമ്പന്‍ നിക്ഷേപത്തിലൂടെ വാഹന നിര്‍മാതാക്കള്‍ ലക്ഷ്യമിടുന്നത്. പുണെയില്‍ പുതിയ നിര്‍മാണ യൂണിറ്റ് സ്ഥാപിക്കുന്നതിനാണ് 6000 കോടിരൂപ നീക്കിവെക്കുന്നത്.

Also Read: മാരുതിയോട് മാറാൻ പറ! പുതിയ ഹൈറൈഡറുമായി ടൊയോട്ട

2028 ഓടെ വാഹന നിര്‍മാണശാലകളുടെ ശേഷി 8,24,000 യൂണിറ്റുകളില്‍നിന്ന് 11 ലക്ഷം യൂണിറ്റായി ഉയര്‍ത്തുന്നതിനാണ് പുതിയ പ്ലാന്റ് സ്ഥാപിക്കുന്നത്. വാഹന നിര്‍മാണം 2028-ഓടെ 30 ശതമാനം വര്‍ധിപ്പിക്കുകയാണ് ഹ്യുണ്ടായിയുടെ ലക്ഷ്യം. ഇതോടെ കമ്പനിയുടെ ആഭ്യന്തര വില്‍പ്പനയും കയറ്റിമതിയുമടക്കം വര്‍ധിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇലക്ട്രിക് വാഹന വിപണിയിലെ സാന്നിധ്യം ശക്തമാക്കുകയും വാഹനങ്ങള്‍ കൂടുതല്‍ പ്രീമിയം ആക്കുകയും ചെയ്യുകയെന്ന രണ്ട് ലക്ഷ്യങ്ങള്‍കൂടി ഹ്യുണ്ടായിക്കുണ്ട്. ഇതിനുവേണ്ടി ആര്‍ ആന്‍ഡി കേന്ദ്രങ്ങളില്‍ ആധുനിക സാങ്കേതികവിദ്യ സംബന്ധിച്ച ഗവേഷണങ്ങള്‍ തകൃതിയായി നടത്തും.

Top