‘ഗംഭീറിനോട് അത് പറയാൻ ഞാനാളല്ല’, തുറന്നു പറഞ്ഞ് ബിസിസിഐ സെക്രട്ടറി

‘ഗംഭീറിനോട് അത് പറയാൻ ഞാനാളല്ല’, തുറന്നു പറഞ്ഞ് ബിസിസിഐ സെക്രട്ടറി
‘ഗംഭീറിനോട് അത് പറയാൻ ഞാനാളല്ല’, തുറന്നു പറഞ്ഞ് ബിസിസിഐ സെക്രട്ടറി

മുംബൈ: കളിയുടെ മൂന്ന് ഫോർമാറ്റിലും വ്യത്യസ്ത പരിശീലകരെ വേണമെന്ന ആവശ്യം തള്ളി ബിസിസിഐ സെക്രട്ടറി ജയ് ഷാ. ഗൗതം ഗംഭീറിനെ തന്നെ മൂന്ന് ഫോർമാറ്റിലും പരിശീലകനാക്കിയതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു ജയ് ഷാ.

അതേസമയം ഒരിക്കൽ പരിശീലകനെ നിയമിച്ചു കഴിഞ്ഞാൽ പിന്നെ അദ്ദേഹത്തിൻറെ വാക്കുകൾ കേൾക്കുക എന്നതാണ് ബിസിസിഐയുടെ രീതി. ഗൗതം ഗംഭീർ മൂന്ന് ഫോർമാറ്റിലും പരിശീലകനായി തുടരാൻ തയാറാണെങ്കിൽ അദ്ദേഹത്തോട് എതെങ്കിലും പ്രത്യേക ഫോർമാറ്റിൽ പരിശീലിപ്പിക്കരുതെന്ന് പറയാൻ ഞാനാളല്ല. അത് മാത്രമല്ല, കളിയുടെ മൂന്ന് ഫോർമാറ്റിലും 70 ശതമാനവും ഒരേ താരങ്ങൾ തന്നെയാണ് കളിക്കുന്നത്.

എന്നാൽ പരിശീലക സ്ഥാനത്തേക്ക് ഇന്ത്യക്ക് വേണ്ട പകരക്കാരുണ്ടെന്നും ഗംഭീർ ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ നമുക്ക് പറ്റിയ പകരക്കാരുണ്ട്. രാഹുൽ ദ്രാവിഡ് പരിശീലകനായിരുന്നപ്പോൾ അദ്ദേഹം അവധിയെടുക്കുമ്പോൾ ദേശീയ ക്രിക്കറ്റ് അക്കാദമി അധ്യക്ഷനായിരുന്ന വിവിഎസ് ലക്ഷ്മണായിരുന്നു പരിശീലകനായിരുന്നത് എന്ന കാര്യവും ബിസിസിഐ സെക്രട്ടറി ജയ് ഷാ ഓർമിപ്പിച്ചു.

അതേസമയം ടി20 ലോകകപ്പ് നേട്ടത്തോടെ രാഹുൽ ദ്രാവിഡ് പരിശീലക സ്ഥാനം ഒഴിഞ്ഞതോടെയാണ് ബിസിസിഐ ഗൗതം ഗംഭീറിനെ ഇന്ത്യൻ പരിശീലകനായി നിയമിച്ചത്. മൂന്ന് വർഷത്തേക്കാണ് നിയമനം. 2027ലെ ഏകദിന ലോകകപ്പ് വരെ പരിശീലക സഥാനത്ത് ഗംഭീർ തുടരും. അതേസമയം കഴിഞ്ഞ ഐപിഎല്ലിൽ കൊൽക്കത്ത മെൻററായിരുന്ന ഗൗംതം ഗംഭീർ അവരെ കിരീട നേട്ടത്തിലേക്ക് നയിച്ചതോടെയാണ് ഇന്ത്യൻ പരിശീലക സ്ഥാനത്തക്കും പരിഗണിക്കപ്പെട്ടത്.

അതേസമയം മുൻ താരം ഡബ്ല്യു വി രാമനെയും ബിസിസിഐ പരിശീലക സ്ഥാനത്തേക്ക് പരിഗണിച്ചുവെങ്കിലും ഒടുവിൽ ഗംഭീറിനെ തന്നെ തെരഞ്ഞെടുക്കുകയായിരുന്നു. ശ്രീലങ്കക്കെതിരായ ഏകദിന, ടി20 പരമ്പരയിലാണ് ഗംഭീർ ഇന്ത്യൻ ക്രിക്കറ്റ് പരിശീലകനായി ചുമതലയേറ്റത്. ടി20 പരമ്പര ഇന്ത്യ 3-0ന് തൂത്തുവാരിയപ്പോൾ ഏകദിന പരമ്പരയിൽ 0-2ൻറെ ഞെട്ടിക്കുന്ന തോൽവി വഴങ്ങിയിരുന്നു.

Top