CMDRF

ഹിന്ദു മതത്തോടുള്ള എന്റെ വിരോധമൊന്നുമല്ല, എല്ലാ മതത്തിലും പുരുഷാധിപത്യമുണ്ട്: ജിയോ ബേബി

ഹിന്ദു മതത്തോടുള്ള എന്റെ വിരോധമൊന്നുമല്ല, എല്ലാ മതത്തിലും പുരുഷാധിപത്യമുണ്ട്: ജിയോ ബേബി
ഹിന്ദു മതത്തോടുള്ള എന്റെ വിരോധമൊന്നുമല്ല, എല്ലാ മതത്തിലും പുരുഷാധിപത്യമുണ്ട്: ജിയോ ബേബി

ഞാന്‍ വളരെ ക്രിയേറ്റീവ് അല്ല. സിനിമ എഴുതി ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ എനിക്ക് മുന്നോട്ടു പോവാന്‍ പറ്റിയില്ല. ശബരിമല പ്രശ്‌നം ഉള്‍പ്പെടുത്തിയില്ലായിരുന്നെങ്കില്‍ ഇതിലും മികച്ച സിനിമയായി ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ മാറുമായിരുന്നു എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായമെന്ന് ജിയോ ബേബി. സിനിമയുലുള്ളത് ഹിന്ദു സംസ്‌കാരത്തോടുള്ള വിരോധമല്ലെന്ന് ജിയോ ബേബി പറഞ്ഞു. എല്ലാ മതത്തിലും പുരുഷാധിപത്യമുണ്ട്. ഒരുപാട് ആലോചിച്ച ശേഷമാണ് ഹിന്ദു സംസ്‌കാരത്തിന്റെ പശ്ചാത്തലത്തില്‍ സിനിമ എടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ എന്ന ചിന്ത വന്നപ്പോള്‍ തന്നെ ഏത് വീട്ടിലാണ് ഇത് പറയേണ്ടത് എന്ന് ചിന്തിച്ചിരുന്നു. ക്രിസ്ത്യന്‍ കുടുംബത്തില്‍ വന്നാല്‍ എങ്ങനെയിരിക്കും മുസ്ലീം കുടുംബത്തില്‍ എങ്ങനെയിരിക്കും എന്നുമെല്ലാം ചിന്തിച്ചു. മൂന്ന് വര്‍ഷമെടുത്താണ് ഈ ചിത്രം എടുത്തത്. ആ സമയത്ത് ഞാന്‍ ഒരുപാട് സ്ത്രീകളുടെ എഴുത്തുകള്‍ വായിക്കുകയും സിനിമ കാണുകയും ചെയ്തു. എന്റെ അന്വേഷണത്തില്‍ നിന്നാണ് ഹിന്ദു കുടുംബത്തെ തെരഞ്ഞെടുക്കാന്‍ തീരുമാനിക്കുന്നത്. ഇന്ത്യന്‍ എന്നു പറഞ്ഞാല്‍ ഹിന്ദുത്വം എന്നാണ്. ഹിന്ദു മതത്തോടുള്ള എന്റെ വിരോധമൊന്നുമല്ല. എല്ലാ മതത്തിലും പുരുഷാധിപത്യമുണ്ട്. ഇന്ത്യയില്‍ എങ്ങനെയാണ് പുരുഷാധിപത്യം പ്രവര്‍ത്തിക്കുന്നത് എന്ന് കാണിക്കാന്‍ വേണ്ടിയാണ് ഹിന്ദുത്വത്തെ തെരഞ്ഞെടുത്തത്.

Also Read: 33 വർഷങ്ങൾക്കിപ്പുറം ഉണ്ടാകുമോ ഒരു രജിനി-മണിരത്നം കോംബോ

വിമര്‍ശനമാണ് സിനിമയെങ്കില്‍ അവിടെതന്നെ വിമര്‍ശിക്കണമെന്ന് തോന്നി. കേവലം ഹിന്ദു കള്‍ച്ചറിനോടുള്ള വിരോധമല്ല. ഇന്ത്യയില്‍ നിലനില്‍ക്കുന്ന മതങ്ങളോടുള്ള പ്രതിഷേധം തന്നെയാണ്. എന്റെ കഴിവിന്റെ പോരായ്മ കൊണ്ട്, സിനിമയെ മുന്നോട്ടുകൊണ്ടുപോകണം, യാദൃച്ഛികവശാല്‍ ആ സമയത്ത്, ഞാന്‍ സിനിമ ആലോചിക്കുമ്പോ നാട്ടില്‍ ഈ വിഷയം നടന്നുകൊണ്ടിരിക്കുകയാണ്. ഒരുതരം രക്ഷപ്പെടലാവുമോയെന്ന് പലവട്ടം ആലോചിച്ചു. കുറേയൊക്കെ അങ്ങനെ ആവുമ്പോഴും, അത് പ്രസക്തമല്ലെന്ന്‌ ഞാന്‍ സമ്മതിച്ചുതരില്ല.അതില്ലാത്ത ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ ഇതിലും മനോഹരമായിരിക്കും. എന്നാല്‍, അതുണ്ടാക്കാന്‍ എനിക്കറിയില്ല.

Also Read: ആസിഫിന്റെ കരിയറിലെ കുതിപ്പോ ‘കിഷ്‍കിന്ധാ കാണ്ഡം’! ചിത്രം നാലാം വാരത്തിലേക്ക്

ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണില്‍ കാണിച്ചതുപോലെ തന്നെയാണ് കേരളത്തിലെ ഭൂരിഭാഗം അടുക്കളയും എന്നാണ് ജിയോ ബേബി പറയുന്നത്. 70കളിലുള്ള അടുക്കള ഞാന്‍ 2020ല്‍ ഷൂട്ട് ചെയ്യാന്‍ പോകില്ല. ഞാന്‍ അത്രത്തോളം അന്വേഷിച്ചിട്ടുണ്ട്. എന്റെയും നിങ്ങളുടേയും വീട്ടിലുണ്ടാകില്ല പക്ഷേ നമ്മുടെ അയല്‍വീടുകളിലുണ്ട്. ആദാമിന്റെ വാരിയെല്ലില്‍ വിറകടുപ്പാണെങ്കില്‍ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണില്‍ ഗ്യാസ് അടുപ്പുണ്ട്. 70കളില്‍ അരകല്ലില്‍ ആണെങ്കില്‍ ഇന്ന് മിക്‌സി ഉണ്ടാകും. പക്ഷേ ആ ജോലികള്‍ എല്ലാം ചെയ്യുന്നത് സ്ത്രീകളാണ്. അതില്‍ ഒരു മാറ്റവുമില്ല. രണ്ടാം ഇടതുപക്ഷ ഗവണ്‍മെന്റ് വന്നപ്പോള്‍ കൊടുത്ത ഒരു വാഗ്ദാനം സ്ത്രീകള്‍ക്ക് ഗൃഹോപകരണം വാങ്ങാന്‍ ലോണ്‍ നല്‍കുമെന്നാണ്. അതായത് സാധനങ്ങള്‍ വാങ്ങാന്‍ പണം നല്‍കി സ്ത്രീകളെ അടുക്കളയില്‍ തന്നെ നിര്‍ത്തുമെന്ന്. കേള്‍ക്കുമ്പോള്‍ വലിയ കാര്യമായി തോന്നും. പക്ഷേ അതു തന്നെ പുരുഷാധിപത്യത്തിന്റെ ഏറ്റവും വലിയ തന്ത്രമാണ്.- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top