CMDRF

സ്‌നേഹത്തോടെ അമിതാഭ് ബച്ചനെ ഞാന്‍ ‘ലംബു ജി’ എന്നാണ് വിളിക്കാറുണ്ടായിരുന്നത്; ജയ ബച്ചന്‍

സ്‌നേഹത്തോടെ അമിതാഭ് ബച്ചനെ ഞാന്‍ ‘ലംബു ജി’ എന്നാണ് വിളിക്കാറുണ്ടായിരുന്നത്; ജയ ബച്ചന്‍
സ്‌നേഹത്തോടെ അമിതാഭ് ബച്ചനെ ഞാന്‍ ‘ലംബു ജി’ എന്നാണ് വിളിക്കാറുണ്ടായിരുന്നത്; ജയ ബച്ചന്‍

ബോളിവുഡിലെ എക്കാലത്തേയും താരജോഡികളായ അമിതാഭ് ബച്ചനും ജയ ബച്ചനും വിവാഹജീവിതം തുടങ്ങിയിട്ട് 50 വര്‍ഷം പിന്നിടുന്നു. 1973 ജൂണ്‍ മൂന്നിനായിരുന്നു ഇരുവരുടേയും വിവാഹം. അടുത്തിടെ ഭര്‍ത്താവിനെ കുറിച്ചും വിവാഹജീവിതത്തെ കുറിച്ചുമെല്ലാം ജയ ബച്ചന്‍ കൊച്ചുമകള്‍ നവ്യ നവേലി നന്ദ അവതാരികയായ ‘വാട്ട് ദ ഹെല്‍, നവ്യ’ എന്ന ഷോയില്‍ പറഞ്ഞിരുന്നു.

അമിതാഭിനെ ജയ സ്നേഹത്തോടെ വിളിക്കുന്ന ഒരു പേരുണ്ടായിരുന്നു. 2012-ല്‍ നടന്ന ഫിലിം ഫെയറുമായുള്ള അഭിമുഖത്തില്‍ ജയ ആ വിളിപ്പേരിനെ കുറിച്ച് പറഞ്ഞിട്ടുണ്ട്. ‘ലംബു ജി’ എന്നായിരുന്നു ആ പേര്. എന്നാല്‍ മകള്‍ ശ്വേത കാരണം ആ വിളി അവസാനിപ്പിച്ചുവെന്നും ജയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.

‘ഞാന്‍ അദ്ദേഹത്തെ ‘ലംബു ജി’ എന്നാണ് വിളിക്കാറുണ്ടായിരുന്നത്. ശ്വേതയും അതേ പേര് വിളിക്കാന്‍ തുടങ്ങിയതോടെ ആ വിളി ഞാന്‍ അവസാനിപ്പിച്ചു. ശ്വേതയുടെ ജനനത്തിന് ശേഷം അദ്ദേഹം എന്നെ എല്ലാ കാര്യങ്ങളിലും സഹായിക്കും. പകല്‍ ഒരു ജോലിക്കാരിയുള്ളതിനാല്‍ അധികം ബുദ്ധിമുട്ടുണ്ടാകാറില്ല. എന്നാല്‍ രാത്രിയില്‍ എല്ലാ കാര്യങ്ങളും ഞങ്ങള്‍തന്നെ ചെയ്യണം. ഞായറാഴ്ച്ചകളില്‍ അദ്ദേഹം തന്നെയാണ് ശ്വേതയെ കുളിപ്പിക്കാറുള്ളത്. അഭിഷേകിന്റെ ജനന സമയത്ത് അദ്ദേഹം എപ്പോഴും തിരക്കിലായിരുന്നു. വീട്ടിലുള്ള സമയംതന്നെ അപൂര്‍വമായിരിക്കും. അതിനാല്‍ അദ്ദേഹത്തിന് അഭിഷേകിനൊപ്പം അധിക സമയം ചെലവഴിക്കാന്‍ കഴിഞ്ഞിട്ടില്ല.’ ജയ പറയുന്നു.

1971-ല്‍ ഗുഡി എന്ന സിനിമയുടെ സെറ്റില്‍ വെച്ചാണ് അമിതാഭ് ബച്ചനെ ജയ ആദ്യമായി കാണുന്നത്. അന്ന് സംസാരിക്കാന്‍പോലും പേടിയായിരുന്നുവെന്നും ജയ പറഞ്ഞു.

Top