CMDRF

ഹമാസ് തടവിലാക്കിയ ആറ് ബന്ദികളുടെ മൃതദേഹം കണ്ടെത്തി

ബന്ദികളിൽ കാർമെൽ ഗാറ്റ് ഒഴികെ മറ്റുള്ളവരെയെല്ലാം ഒക്ടോബർ ഏഴിന് നോവ മ്യൂസിക് ഫെസ്റ്റിവെല്ലിനിടെയാണ് ഹമാസ് തടവിലാക്കിയത്

ഹമാസ് തടവിലാക്കിയ ആറ് ബന്ദികളുടെ മൃതദേഹം കണ്ടെത്തി
ഹമാസ് തടവിലാക്കിയ ആറ് ബന്ദികളുടെ മൃതദേഹം കണ്ടെത്തി

ഗാസ: ഹമാസ് തടവിലാക്കിയ ആറ് ബന്ദികളുടെ മൃതദേഹം കണ്ടെത്തി. ഇസ്രായേൽ പ്രതിരോധസേനയാണ് മൃതദേഹങ്ങൾ കണ്ടെത്തിയ വിവരം പുറത്തുവിട്ടത്. ഹെർഷ് ഗോൾഡ്ബെർ പോളിൻ-23, എദൻ യെരുഷ്ലാമി-24, ഒറി ഡാമിനോ-25, അലക്സ് ലുബ്നോവ്-32, അൽമോഗ് സാരുസി-25, കാർമെൽ ഗാറ്റ്-40 എന്നിവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയെന്നാണ് ഇസ്രയേൽ പ്രതിരോധസേന അറിയിച്ചത്.

ബന്ദികളിൽ കാർമെൽ ഗാറ്റ് ഒഴികെ മറ്റുള്ളവരെയെല്ലാം ഒക്ടോബർ ഏഴിന് നോവ മ്യൂസിക് ഫെസ്റ്റിവെല്ലിനിടെയാണ് ഹമാസ് തടവിലാക്കിയത്. റഫയിലെ അണ്ടർ ഗ്രൗണ്ട് തുരങ്കത്തിൽ നിന്നാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. രണ്ടോ മൂന്ന് ദിവസം മുമ്പ് തന്നെ ഇവർ കൊല്ലപ്പെട്ടിരിക്കാമെന്നാണ് ഇസ്രായേലിന്റെ വിലയിരുത്തൽ.

Also Read: പോളിയോ വാക്സിനേഷൻ യജ്ഞത്തിനിടയിലും ഗാസയിൽ ആക്രമണം നടത്തി ഇസ്രയേൽ

ഹമാസുമായി ഇസ്രയേൽ കരാറിലെത്തിയിരുന്നുവെങ്കിൽ ആറ് ബന്ദികളും ഇന്നും ജീവനോടയുണ്ടാവുമായിരുന്നുവെന്ന് ഇവരുടെ കുടുംബാംഗങ്ങൾ പറഞ്ഞു. ബന്ദികൾ മരിച്ച വിവരം ഇന്ന് രാവിലെയാണ് അറിഞ്ഞതെന്നും അവരുടെ കുടുംബാംഗങ്ങൾ പറഞ്ഞു.

അതേസമയം, ജെനിൻ പട്ടണത്തിൽ ഇസ്രയേൽ ഉപരോധം കാരണം ഭക്ഷണമോ വെള്ളമോ വൈദ്യുതിയോ ഇന്റർനെറ്റ് സൗകര്യമോ ലഭിക്കാതെ കടുത്ത പ്രതിസന്ധിയുണ്ട്. ഗാസയിൽ ഇതുവരെ ഇസ്രയേൽ ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം 40,691 ആയി. 94,060 പേർക്ക് വിവിധ തരത്തിലുള്ള പരിക്കേറ്റിട്ടുണ്ടെന്നാണ് കണക്ക്.

Top