CMDRF

ഇളയരാജ ഗാനങ്ങളുടെ പകര്‍പ്പവകാശം; അപ്പീലില്‍ വാദം കേള്‍ക്കുന്നതില്‍ നിന്ന് മദ്രാസ് ഹൈക്കോടതി ജഡ്ജി പിന്മാറി

ഇളയരാജ ഗാനങ്ങളുടെ പകര്‍പ്പവകാശം; അപ്പീലില്‍ വാദം കേള്‍ക്കുന്നതില്‍ നിന്ന് മദ്രാസ് ഹൈക്കോടതി ജഡ്ജി പിന്മാറി
ഇളയരാജ ഗാനങ്ങളുടെ പകര്‍പ്പവകാശം; അപ്പീലില്‍ വാദം കേള്‍ക്കുന്നതില്‍ നിന്ന് മദ്രാസ് ഹൈക്കോടതി ജഡ്ജി പിന്മാറി

ചെന്നൈ: ഇളയരാജ ഗാനങ്ങളുടെ പകര്‍പ്പവകാശവുമായി ബന്ധപ്പെട്ട് റെക്കോഡിങ് കമ്പനിയുടെ അപ്പീലില്‍ വാദം കേള്‍ക്കുന്നതില്‍ നിന്ന് മദ്രാസ് ഹൈക്കോടതി ജഡ്ജിയായ ജസ്റ്റിസ് ആര്‍. സുബ്രഹ്‌മണ്യം പിന്മാറി. കേസ് മറ്റേതെങ്കിലും ബെഞ്ചിനെ ഏല്‍പ്പിക്കാന്‍ രേഖകള്‍ ചീഫ് ജസ്റ്റിസിന് മുമ്പാകെ സമര്‍പ്പിക്കാന്‍ ബെഞ്ച് രജിസ്ട്രിയോട് നിര്‍ദ്ദേശിച്ചു.

ഇളയരാജയുടെ സംഗീത സംവിധാനത്തിലൊരുങ്ങിയ 4500-ലധികം ഗാനങ്ങള്‍ക്ക് അദ്ദേഹത്തിന് മാത്രം പ്രത്യേക അവകാശം നല്‍കിയ 2019-ലെ ഏകാംഗ ബെഞ്ച് ഉത്തരവ് നല്‍കിയിരുന്നു. ഇതിനെതിരെയാണ് അപ്പീല്‍. എക്കൊ റെക്കോഡിങ് കമ്പനിയാണ് അപ്പീല്‍ സമര്‍പ്പിച്ചത്. 2014ല്‍ ആഗി മ്യൂസിക്, എക്കൊ റെക്കോഡിങ് കമ്പനി, ആന്ധ്രയിലെ യൂണിസിസ് ഇഫൊ സൊലൂഷന്‍ കമ്പനി, മുംബൈയിലെ ഗിരി ട്രേഡിങ് കമ്പനി എന്നിവര്‍ക്കെതിരായി ഇളയരാജ നല്‍കിയ ഹര്‍ജിയുടെ അടിസ്ഥാനത്തിലായിരുന്നു കോടതി പ്രത്യേക ഉത്തരവിറക്കിയത്.

തന്റെ അനുമതിയില്ലാതെ സ്വന്തം പാട്ടുകള്‍ ഉപയോഗിച്ച് ലാഭം ഉണ്ടാക്കുന്നുവെന്നും ഇതില്‍ നിന്ന് കമ്പനികളെ തടയണമെന്നും ഇളയരാജ ആവശ്യപ്പെട്ടിരുന്നു. 1957-ലെ പകര്‍പ്പവകാശ നിയമത്തിലെ 57-ാം വകുപ്പു പ്രകാരം ഭാഗികമായോ പൂര്‍ണമായോ കൈമാറിയ പാട്ടുകള്‍ക്ക് മുകളില്‍ അവകാശം സ്ഥാപിക്കാന്‍ സംഗീത സംവിധായകര്‍ക്ക് സാധിക്കുമെന്നായിരുന്നു ജസ്റ്റിസ് സുമന്തിന്റെ സിംഗിള്‍ ബെഞ്ച് 2019-ല്‍ നിരീക്ഷിച്ചത്.

Top