CMDRF

രാത്രിയിൽ പോസ്റ്റ്‌മോർട്ടം തുടങ്ങണമെന്ന ഉത്തരവ് നടപ്പിലാക്കാൻ തടസം

ആകെയുള്ള ഏഴ് ഫോറൻസിക് സർജന്മാരുടെ തസ്തികകളിൽ നാലെണ്ണവും ഒഴിഞ്ഞുകിടക്കുകയാണ്. കൂടാതെ അനുബന്ധ ജീവനക്കാരുമില്ല

രാത്രിയിൽ പോസ്റ്റ്‌മോർട്ടം തുടങ്ങണമെന്ന ഉത്തരവ് നടപ്പിലാക്കാൻ തടസം
രാത്രിയിൽ പോസ്റ്റ്‌മോർട്ടം തുടങ്ങണമെന്ന ഉത്തരവ് നടപ്പിലാക്കാൻ തടസം

തൃശൂർ: ഗവൺമെൻറ് മെഡിക്കൽ കോളേജുകളിൽ രാത്രിയിൽ പോസ്റ്റ്‌മോർട്ടം തുടങ്ങണമെന്ന സർക്കാർ ഉത്തരവ് തൃശൂരിൽ നടപ്പിലാക്കുന്നതിന് ഡോക്ടർമാരുടെ കുറവ് തടസമാകുന്നു. ആകെയുള്ള ഏഴ് ഫോറൻസിക് സർജന്മാരുടെ തസ്തികകളിൽ നാലെണ്ണവും ഒഴിഞ്ഞുകിടക്കുകയാണ്. കൂടാതെ അനുബന്ധ ജീവനക്കാരുമില്ല. അടിസ്ഥാന സൗകര്യങ്ങൾ മാത്രമാണ് അനുകൂലമായിട്ടുള്ളത്.
രാത്രിയിൽ പോസ്റ്റ്‌മോർട്ടം എന്ന നിർദേശം അടിയന്തരമായി നടപ്പിലാക്കി സർക്കാരിനെ അറിയിക്കാനാണ് ഡി എം ഇ പ്രിൻസിപ്പലിന് അയച്ച കത്തിൽ ആവശ്യപ്പെട്ടിട്ടുള്ളത്. ഡോക്ടർമാർ ഇല്ലാത്തതിനാൽ പകൽ പോലും പോസ്റ്റ്‌മോർട്ടം തടസപ്പെടുന്ന അവസ്ഥയാണുള്ളതെന്ന് ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു.

രാത്രികാല പോസ്റ്റുമോർട്ടം അനുവദിച്ചു കൊണ്ടുള്ള കേന്ദ്ര ഉത്തരവ് വരുന്നതിനു മുമ്പ് കേരളത്തിൽ രാത്രികാല പോസ്റ്റുമോർട്ടം അനുവദിച്ച് ഉത്തരവ് ഉണ്ടായിരുന്നു. അവയവദാനത്തെ കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതിനും മസ്തിഷ്‌ക മരണം സംഭവിച്ചുവെന്ന് കണ്ടെത്തിയാൽ അവയവദാനത്തിനു ശേഷം പോസ്റ്റുമോർട്ടം നടത്താൻ വേണ്ടിയായിരുന്നു ഇത്. എന്നാൽ ഇതിനെതിരേ ഫോറൻസിക് വിഭാഗം ഡോക്ടർമാർ കോടതിയെ സമീപിച്ചതുമൂലം ഉത്തരവ് മരവിപ്പിക്കുകയായിരുന്നു.

Also read: കാണാതായ വീട്ടമ്മയുടെ മൃതദേഹം ചീങ്കണ്ണിപ്പുഴയിൽ കണ്ടെത്തി

ആവശ്യമായ വെളിച്ചവും ജീവനക്കാരും ഇല്ലാതെ പദ്ധതി നടപ്പിലാക്കാൻ കഴിയാത്ത സാഹചര്യമായിരുന്നു. ഇപ്പോൾ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ ധനസഹായം അനുവദിച്ചെങ്കിലും ഡോക്ടർമാരടക്കമുള്ള ജീവനക്കാരുടെ കുറവ് പരിഹരിക്കാൻ സാധിച്ചിട്ടില്ല.

Top