CMDRF

കടുത്ത ചൂടില്‍: കടലിലും താപനില ഉയരുന്നു

കടുത്ത ചൂടില്‍: കടലിലും താപനില ഉയരുന്നു
കടുത്ത ചൂടില്‍: കടലിലും താപനില ഉയരുന്നു

മസ്‌കത്ത്: ഒമാനില്‍ അനുഭവപ്പെടുന്ന കടുത്ത ചൂട് കാരണം കടല്‍ ജലത്തിന്റെ ഊഷ്മാവും വര്‍ധിക്കുന്ന തായി കലാവസ്ഥ നിരീക്ഷണകേന്ദ്രം അധികൃതര്‍. അറബിക്കടലില്‍ അനുഭവപ്പെടുന്ന ചൂട് ഉയരുകയാണെന്നും ഇത് കഴിഞ്ഞ 15 വര്‍ഷത്തിലധികമായി ബംഗാള്‍ ഉള്‍ക്കടലില്‍ അനുഭവപ്പെടുന്ന ചൂടിനേക്കാള്‍ കൂടുതലാണെന്നും ഒമാന്‍ കാലാസ്ഥകേന്ദ്രം ഡയറക്ടര്‍ അബ്ദുല്ല അല്‍ ഖാദൂരി പറഞ്ഞു. ഒമാനിലെ കാലാവസ്ഥ വ്യതിയാനം കാരണം കടല്‍ ജലത്തിന്റെ ഊഷ്മാവ് വര്‍ധിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഈ വിഷയത്തില്‍ നിരവധി പഠനങ്ങള്‍ നടന്നതായും, അതില്‍ നിന്നാണ് ഈ വിവരങ്ങള്‍ വ്യക്തമായതെന്നും അദ്ദേഹം പറഞ്ഞു. ഇത് ജലത്തിന്റെ ബഷ്പീകരണവും അന്തരീക്ഷത്തിലെ ഹുമിഡിറ്റിയും വര്‍ധിക്കാന്‍ കാരണമാവും.ശനിയാഴ്ച ഒമാനില്‍ 45 ഡിഗ്രി സെല്‍ഷ്യസിലധികം താപനിലയാണ് അനുഭവപ്പെട്ടത്. ഇതു കാരണം കടലിലെ ചൂട് ഒരുഡിഗ്രി സെല്‍ഷ്യസില്‍ കൂടുതല്‍ വര്‍ധിച്ചിരുന്നു. ഇത് ജലത്തിന്റെ ബാഷ്പീകരണവും അന്തരീക്ഷത്തിലെ ഹുമിഡിറ്റിയും എട്ട് മുതല്‍ 12 ഡിഗ്രിവരെ വര്‍ധിക്കാന്‍ കാരണമാവും.

നിലവിലെ കാലാവ സ്ഥ വ്യതിയാനം അറബിക്കടലിനെ മാത്രമല്ലെന്നും രാജ്യത്ത് മൊത്തം ബാധിക്കും.കടല്‍ താപനില വര്‍ധിക്കുന്നത് സംബന്ധിച്ച് വളരെ കാലമായി അധികൃതര്‍ക്ക് അറിയാമായിരുന്നു. ഇതിന് പരിഹാരം കണ്ടെത്താനുള്ള പഠനങ്ങള്‍ വിവിധ വിഭാഗങ്ങളുമായി സഹകരിച്ച് നടത്തി വരുകയാണെന്നും അദ്ദേഹം പറഞ്ഞു. ഒമാനില്‍ ചിലപ്പോള്‍ കടുത്തചൂടാണ് അനുഭവപ്പെടുന്നത്. മറ്റ് ചിലപ്പോള്‍ വളരെ കുറഞ്ഞ താപനിലയും അനുഭവപ്പെടുന്നു. മഴ വര്‍ധിച്ചുവെന്ന് പറയാന്‍ കഴിയില്ല. കാലാവസ്ഥ വ്യതിയാനം മൂലമുണ്ടാവുന്ന നാശനഷ്ടങ്ങള്‍ കുറക്കാനായി ജനങ്ങളില്‍ ബോധവത്കരണം അടക്കമുള്ള നിരവധി പരിപാടികള്‍ അധികൃതര്‍ നടത്തുന്നുണ്ട്. എന്നാല്‍, രാജ്യത്ത് മാനേജ്മെന്റ് പരിപാടികള്‍ ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് അല്‍ ഖാദൂരി പറഞ്ഞു. ഇത് പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാവുമ്പോള്‍ അതിനെ നേരിടാന്‍ ഏറ്റവും അനുയോജ്യമായ തീരുമാനം എടുക്കാ ന്‍ സഹായിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Top