CMDRF

‘ഉറപ്പ്’ എന്ന പദം ഉപയോഗിച്ചതിൽ പ്രതീക്ഷ; പ്രതികരിച്ച് ഐഎംഎ

‘ഉറപ്പ്’ എന്ന പദം ഉപയോഗിച്ചതിൽ പ്രതീക്ഷ; പ്രതികരിച്ച് ഐഎംഎ
‘ഉറപ്പ്’ എന്ന പദം ഉപയോഗിച്ചതിൽ പ്രതീക്ഷ; പ്രതികരിച്ച് ഐഎംഎ

ദില്ലി: പശ്ചിമ ബംഗാളിൽ യുവ വനിതാ ഡോക്ടറെ ലൈംഗികാതിക്രമത്തിന് ഇരയാക്കി കൊലപ്പെടുത്തിയ സംഭവത്തിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൻറെ ആഭ്യർത്ഥനയിൽ പ്രതികരണവുമായി ഐഎംഎ. അതേസമയം സർക്കാർ വാർത്താക്കുറിപ്പിൽ ഉറപ്പ് എന്ന പദം ഉപയോഗിച്ചതിൽ പ്രതീക്ഷയുണ്ടെന്ന് ഐഎംഎ വ്യക്തമാക്കി. 2017ലും സമിതിയെ നിയോഗിച്ചിരുന്നു. എന്നാൽ അന്ന് നൽകിയ ഉറപ്പുകൾ പാലിച്ചിട്ടില്ല. ആദ്യ ഘട്ട സമരമാണ് ഇപ്പോൾ നടക്കുന്നത്.

അതേസമയം രണ്ടാംഘട്ടം സമരത്തെ സംബന്ധിച്ച് കേന്ദ്രത്തിൻറെ ഈ നിലപാട് കൂടി കണക്കിലെടുക്കും. എന്നാൽ വിശദമായി പരിശോധിച്ച ശേഷം തുടർ തീരുമാനമെന്നും ഐഎംഎ അധ്യക്ഷൻ ആർ വി അശോകൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. എന്നാൽ അധ്യാപകർ, വിദ്യാർത്ഥികൾ, റെസിഡൻറ് ഡോക്ടർമാർ എന്നിവർക്ക് സുരക്ഷിതമായി ജോലി ചെയ്യാനുള്ള സൗകര്യം ഒരുക്കണമെന്ന് കേന്ദ്രം മാർഗ നിർദേശത്തിൽ പറഞ്ഞിരുന്നു.

കൂടാതെ ഒപിഡി, ക്യാംപസ്, ഹോസ്റ്റലുകൾ, ക്വാർട്ടേഴ്സുകൾ എന്നിവിടങ്ങളിൽ സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യമാ സ്ഥലങ്ങളിൽ സിസിടിവി അടക്കം സ്ഥാപിക്കണമെന്നും നിർദേശമുണ്ട്. എന്നാൽ ആവശ്യത്തിന് സുരക്ഷാ ഉദ്യോഗസ്ഥരെയും നിയോഗിക്കണമെന്നും അക്രമസംഭവങ്ങളിൽ കോളേജ് അധികൃതർ അന്വേഷണം നടത്തണമെന്നും എഫ്ഐആർ രജിസ്റ്റ‌ർ ചെയ്യണമെന്നും അതിൽ നിർദേശമുണ്ട്. അക്രമ സംഭവങ്ങൾ സംബന്ധിച്ച വിവരങ്ങൾ രണ്ട് ദിവസത്തിനകം തന്നെ ദേശീയ മെഡിക്കൽ കമ്മീഷന് റിപ്പോർട്ട് ചെയ്യാനും നിർദേശമുണ്ട്. അതേസമയം രാജ്യത്തെ മെഡിക്കൽ കോളേജുകൾക്കും മാർഗനിർദേശം ബാധകമായിരിക്കും.

Top