CMDRF

സ്വന്തം റെക്കോർഡ് തിരുത്തി ഇന്ത്യ; ബംഗ്ലാദേശിനെതിരെ പൊരിഞ്ഞ പോരാട്ടം

ഇന്ത്യയ്ക്കായി ജസ്പ്രീത് ബുംറ മൂന്ന് വിക്കറ്റെടുത്തു, സിറാജ്, അശ്വിന്‍, ആകാശ് ദ്വീപ് എന്നിവര്‍ രണ്ട് വിക്കറ്റെടുത്തു.

സ്വന്തം റെക്കോർഡ് തിരുത്തി ഇന്ത്യ; ബംഗ്ലാദേശിനെതിരെ പൊരിഞ്ഞ പോരാട്ടം
സ്വന്തം റെക്കോർഡ് തിരുത്തി ഇന്ത്യ; ബംഗ്ലാദേശിനെതിരെ പൊരിഞ്ഞ പോരാട്ടം

കാന്‍പുര്‍: ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റില്‍ റെക്കോർഡ് തിരുത്തുന്ന തിരക്കിലാണ് ടീം ഇന്ത്യ. ടെസ്റ്റില്‍ ഏറ്റവും വേഗത്തില്‍ നൂറ് റണ്‍സെടുക്കുന്ന ടീമെന്ന റെക്കോഡാണ് ഇന്ത്യ സ്വന്തമാക്കിയത്. എന്നാൽ തിരുത്തിയെഴുതിയിരിക്കുന്നത് സ്വന്തം റെക്കോർഡ് തന്നെയെന്നതിലും നമുക്ക് അഭിമാനിക്കാം. 2023 ലാണ് വിന്‍ഡീസിനെതിരേ 12.2 ഓവറില്‍ നൂറ് റണ്‍സെടുത്ത റെക്കോർഡ് ഗൗതം ഗംഭീറിന്റെ കീഴില്‍ ഇന്ത്യൻ ടീം മറികടന്നത്.

യശസ്വി ജയ്‌സ്വാളും നായകന്‍ രോഹിത്ത് ശര്‍മയും തിരികൊളുത്തിയ വെടിക്കെട്ടിൽ ഇന്ത്യയ്ക്ക് മികച്ച ഓപ്പണിങ് ആണ് കിട്ടിയത്. ആദ്യ മൂന്നോവറില്‍ ഇരുവരും ചേര്‍ന്ന് ടീമിനെ അമ്പത് കടത്തിയെങ്കിലും 55 ൽ നിൽക്കെ രോഹിത്തിനു മടങ്ങേണ്ടി വന്നു. 11 പന്തില്‍ നിന്ന് 23 റണ്‍സെടുത്ത രോഹിത് ഒരു ഫോറും മൂന്ന് സിക്‌സറുകളും നേടി. ആദ്യ ഇന്നിങ്‌സില്‍ ബംഗ്ലാദേശ് 233 റണ്‍സിന് പുറത്തായി.

Also Read: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ റെക്കോര്‍ഡുമായി അശ്വിന്‍

മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 107 റണ്‍സെന്ന നിലയില്‍ നാലാം ദിനം ബാറ്റിങ് ആരംഭിച്ച ബംഗ്ലാദേശിന് മൊമിനുള്‍ ഹഖിന്റെ സെഞ്ചുറിയാണ് കരുത്തായി. മുഷ്ഫിഖര്‍ റഹീമിനെ ബംഗ്ലാദേശിന് നഷ്ടമായെങ്കിലും മൊമിനുള്‍ ഹഖാന്റെ കരുത്ത് ബംഗ്ലാദേശിന് കൂട്ടായി.

വിക്കറ്റുകള്‍ വീഴുമ്പോഴും മൊമിനുള്‍ സ്‌കോര്‍ ഉയര്‍ത്തി. ലിട്ടണ്‍ ദാസ് (13), ഷാക്കിബ് അല്‍ ഹസന്‍(9), തൈജുള്‍ ഇസ്ലാം(5), ഹസന്‍ മഹ്‌മുദ് (1) എന്നിവര്‍ക്ക് കാര്യമായ സംഭാവന നല്‍കാനായില്ല. മെഹ്ദി ഹസന്‍ 20 റണ്‍സെടുത്തു. ഇന്ത്യയ്ക്കായി ജസ്പ്രീത് ബുംറ മൂന്ന് വിക്കറ്റെടുത്തു. സിറാജ്, അശ്വിന്‍, ആകാശ് ദ്വീപ് എന്നിവര്‍ രണ്ട് വീതം വിക്കറ്റെടുത്തു.

Top