പുണെ: ന്യൂസീലന്‍ഡിന്റെ ഒന്നാം ഇന്നിങ്സിൽ 259 റണ്‍സിനെതിരെ കളത്തിലിറങ്ങിയ ഇന്ത്യക്ക് നിരാശയായിരുന്നു ഫലം. ആദ്യ ദിനം രോഹിത് ശര്‍മ പൂജ്യത്തിന് ഔട്ട് ആയപ്പോൾ യശസ്വി ജയ്‌സ്വാള്‍, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ഋഷഭ് പന്ത്, സര്‍ഫറാസ് ഖാന്‍, ആര്‍ ആശ്വിന്‍ എന്നിവരുടെ വിക്കറ്റുകൾ രണ്ടാം ദിനം താഴെ വീണു.
യശസ്വിയും ഗില്ലും 30 ഉം വിരാട് കോലി ഒന്നും, ഋഷഭ് പന്ത് , സര്‍ഫറാസ് ഖാന്‍ എന്നിവർ യഥാക്രമം 18 , ഉം 11 ഉം റൺസെടുത്തു. അശ്വിന്‍ നാല് റണ്‍സാണ് നേടിയത്. ജഡേജ 11ഉം സുന്ദര്‍ 2ഉം റണ്‍സെടുത്തിട്ടുണ്ട്. ഇതുവരെ നാല് വിക്കറ്റെടുത്ത മിച്ചല്‍ സാന്റ്‌നറും രണ്ട് വിക്കറ്റെടുത്ത ഗ്ലെന്‍ ഫിലിപ്‌സും ഇന്ത്യയെ കുഴക്കി. ടിം സൗത്തി ഒരു വിക്കറ്റ് വീഴ്ത്തി.
Also Read: ഇന്ത്യന്‍ സൂപ്പര്‍ ലീഗ്; കൊച്ചിയില്‍ ഇന്ന് വാശിയേറിയ പോരാട്ടം
ഓൾറൗണ്ടർ വാഷിങ്ടൻ സുന്ദർ ആദ്യ ഇന്നിങ്സിൽ ഏഴു വിക്കറ്റുകൾ വീഴ്ത്തി. ആർ. അശ്വിൻ മൂന്നു വിക്കറ്റുകളും സ്വന്തമാക്കി. 141 പന്തിൽ 76 റൺസെടുത്ത ഡെവോൺ കോൺവെയാണ് കിവീസിന്റെ ടോപ് സ്കോറർ. രചിന്‍ രവീന്ദ്രയും ന്യൂസീലൻഡിനായി അർധ സെഞ്ചറി നേടി.
105 പന്തുകൾ നേരിട്ട താരം 65 റൺസെടുത്തു പുറത്തായി. മിച്ചൽ സാന്റ്നർ (51 പന്തിൽ 33), വിൽ യങ് (45 പന്തിൽ 18), ഡാരിൽ മിച്ചൽ (54 പന്തിൽ 18), ടോം ലാഥം (22 പന്തിൽ 15) എന്നിവരാണ് ന്യൂസീലൻഡിന്റെ മറ്റു പ്രധാന സ്കോറർമാർ. മത്സരത്തിൽ ടോസ് നേടിയ ന്യൂസീലൻഡ് ഇന്ത്യയ്ക്കെതിരെ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.