CMDRF

ഇസ്രായേൽ ആക്രമണം; ഫലസ്തീൻ മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടു

ഇസ്രായേൽ ആക്രമണം; ഫലസ്തീൻ മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടു
ഇസ്രായേൽ ആക്രമണം; ഫലസ്തീൻ മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടു

തെൽ അവിവ്: കഴിഞ്ഞ ദിവസം ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഫലസ്തീൻ മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടു. ഫലസ്തീനിയൻ ഡെയ്‌ലി ന്യൂസിലെ മാധ്യമപ്രവർത്തകനായ ഇബ്രാഹിം മുഹറബാണ്(27) ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടത്. തിങ്കളാഴ്ച തെക്കൻ നഗരമായ ഖാൻ യൂനിസിലെ നാസർ ആശുപത്രിയിലേക്ക് മുഹറബിൻ്റെ മൃതദേഹം കൊണ്ടുപോയതായി ഹമാസിൻ്റെ നിയന്ത്രണത്തിലുള്ള ഗസ്സയിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഖത്തർ നിർമ്മിച്ച വലിയ അപ്പാർട്ട്‌മെൻ്റ് സമുച്ചയമായ ഹമദ് സിറ്റിയിൽ തിങ്കളാഴ്ച രാവിലെയാണ് മുഹറബിൻ്റെ മൃതദേഹം കണ്ടെത്തിയത്.

ആ സമയത്ത് മുഹറബിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ട് മാധ്യമപ്രവർത്തകർക്ക് പരിക്കേൽക്കുകയും ഖാൻ യൂനിസിലെ നാസർ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും എഎഫ്‌പി റിപ്പോർട്ട് ചെയ്തു. സംഭവത്തെക്കുറിച്ച് പ്രതികരിക്കാൻ ഇസ്രായേൽ സൈന്യം വിസമ്മതിച്ചു. സൈന്യം ഒരിക്കലും ബോധപൂർവം മാധ്യമപ്രവർത്തകരെ ലക്ഷ്യം വച്ചിട്ടില്ലെന്ന് ഐഡിഎഫിൻറെ വക്താവ് എഎഫ്‍പിയോട് പറഞ്ഞു. മുഹറബിൻറെ നിര്യാണത്തിൽ ഫലസ്തീനിയൽ ജേർണലിസ്റ്റ് സിൻഡിക്കേറ്റ് അപലപിച്ചു.ഇസ്രായേൽ സൈന്യം ഗസ്സയിൽ മാധ്യമപ്രവർത്തകരെ കൊല്ലാനുള്ള സംഘടിത പ്രചാരണത്തിന് നേതൃത്വം നൽകുകയാണെന്ന് ആരോപിച്ചു.

ഗസ്സ മുനമ്പിൽ എന്താണ് സംഭവിക്കുന്നതെന്ന് പുറം ലോകത്തെ അറിയിച്ചതിൻറെ എല്ലാ സൂചനകളും തുടച്ചുനീക്കാൻ ശ്രമിച്ചുകൊണ്ട് ഇസ്രായേൽ സത്യത്തെ കൊല്ലുകയാണെന്ന് ആശുപത്രിയിലുണ്ടായിരുന്ന മറ്റൊരു മാധ്യമപ്രവർത്തകൻ ഇബ്രാഹിം കാനൻ ചൂണ്ടിക്കാട്ടി. ഹമാസ് സംഘടനയുമായി ബന്ധമുള്ളവരാണെന്ന് ആരോപിച്ച് ഗസ്സയിൽ ഇസ്രായേൽ നിരവധി മാധ്യമപ്രവർത്തകരെ കൊലപ്പെടുത്തിയിട്ടുണ്ട്. ഒക്‌ടോബർ 7 ന് ആരംഭിച്ച യുദ്ധത്തിൻ്റെ തുടക്കം മുതൽ കുറഞ്ഞത് 113 ജേർണലിസ്റ്റുകളും മാധ്യമമേഖലയിൽ ജോലി ചെയ്യുന്നവരും കൊല്ലപ്പെട്ടതായി കമ്മറ്റി ടു പ്രൊട്ടക്റ്റ് ജേണലിസ്റ്റ്സ് (CPJ) തിങ്കളാഴ്ച റിപ്പോർട്ട് ചെയ്തു. 1992-ൽ സിപിജെ ഡാറ്റ ശേഖരിക്കാൻ തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും അപകടകരമായ കണക്കാണിതെന്നും കമ്മറ്റി വ്യക്തമാക്കുന്നു.

Top