ഇന്നലെയാണ് ഐ.ഡി.എഫ് 401 ബ്രിഗേഡിന്‍റെ കമാൻഡറും മുതിർന്ന സൈനികോദ്യോഗസ്ഥനുമായ കേണൽ എഹ്സാൻ ദഖ്സ ഗാസയിൽ കൊല്ലപ്പെട്ടത്. ലക്ഷക്കണക്കിന് പലസ്തീനികളെ കൂട്ടക്കുരുതി ചെയ്യുന്നതിൽ മുഖ്യ പങ്കുവഹിച്ചിരുന്ന ദഖ്സ ക്രൂരതയുടെ ഇസ്രയേൽ സൈനികമുഖമായിരുന്നു.
പലസ്തീനികളെ ബന്ദികളാക്കി വളഞ്ഞിട്ട് ആക്രമിക്കുകയും കൂട്ടക്കൊല നടത്തുകയും ചെയ്യുന്ന ജബലിയ അഭയാർഥി ക്യാമ്പിൽ വെച്ച് തന്നെയായിരുന്നു ദഖ്സയുടെ അന്ത്യവും. പ്രദേശത്ത് സൈനിക നീക്കം നടത്തുന്നതിനിടെ പലസ്തീൻ പോരാളികൾ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നു.
യുദ്ധ ടാങ്കുകളിൽ നിന്ന് ഇറങ്ങിയ ഉടൻ എഹ്സാൻ ദഖ്സയും 52-ാം ബറ്റാലിയൻ കമാൻഡറും മറ്റ് രണ്ട് സൈനികരും തൽക്ഷണം കൊല്ലപ്പെട്ടു. ഒപ്പമുണ്ടായിരുന്ന 52ാം ബറ്റാലിയൻ കമാൻഡർക്ക് ഗുരുതരമായും മറ്റ് രണ്ട് സൈനികർക്ക് സാരമായും പരിക്കേറ്റു.