വടക്കന്‍ ഗാസയില്‍ ഇസ്രയേല്‍ വ്യോമാക്രമണം; 30 പേര്‍ കൊല്ലപ്പെട്ടു

ബെയ്റ്റ് ലഹിയയിലെ വീടുകള്‍ ലക്ഷ്യമാക്കിയായിരുന്നു ഇസ്രയേലിന്റെ ആക്രമണമെന്ന് പലസ്തീന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.

വടക്കന്‍ ഗാസയില്‍ ഇസ്രയേല്‍ വ്യോമാക്രമണം; 30 പേര്‍ കൊല്ലപ്പെട്ടു
വടക്കന്‍ ഗാസയില്‍ ഇസ്രയേല്‍ വ്യോമാക്രമണം; 30 പേര്‍ കൊല്ലപ്പെട്ടു

ജറുസലം: വടക്കന്‍ ഗാസയിലെ ബെയ്റ്റ് ലഹിയ പട്ടണത്തില്‍ വ്യോമാക്രമണം നടത്തി ഇസ്രയേല്‍. വ്യോമാക്രമണത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടു. ബെയ്റ്റ് ലഹിയയിലെ വീടുകള്‍ ലക്ഷ്യമാക്കിയായിരുന്നു ഇസ്രയേലിന്റെ ആക്രമണമെന്ന് പലസ്തീന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. ബെയ്റ്റ് ലഹിയ പട്ടണത്തില്‍ കഴിഞ്ഞ ദിവസം ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 73 പേര്‍ കൊല്ലപ്പെട്ടിരുന്നു. മൂന്ന് ആഴ്ചയായി നടക്കുന്ന ആക്രമണത്തില്‍ വടക്കന്‍ ഗാസയിലെ ജബാലിയ, ബെയ്റ്റ് ഹനൗണ്‍, ബെയ്റ്റ് ലഹിയ എന്നീ പട്ടണങ്ങളില്‍ ഇസ്രയേല്‍ സൈനികാക്രമണത്തില്‍ ഇതുവരെ 800 റോളം പേര്‍ കൊല്ലപ്പെട്ടതായി അധികൃതര്‍ അറിയിച്ചു.

Read Also:  തന്റെ പേര് നിര്‍ദേശിച്ചത് ചര്‍ച്ച ചെയ്യേണ്ടതില്ല; കെ മുരളീധരന്‍

അതേസമയം, വടക്കന്‍ ഗാസയിലെ കമല്‍ അദ്വാന്‍ ആശുപത്രിയില്‍ നിന്ന് ഇസ്രയേല്‍ സൈന്യം പിന്‍വാങ്ങി. വെള്ളിയാഴ്ച കമല്‍ അദ്വാന്‍ ആശുപത്രിയില്‍ കടന്ന ഇസ്രയേല്‍ സൈന്യം ഒരു ദിവസത്തിനു ശേഷമാണ് പിന്‍വാങ്ങിയത്. ആശുപത്രിയില്‍ നിന്ന് ആരോഗ്യപ്രവര്‍ത്തകരെയും രോഗികളെയും കസ്റ്റഡിയിലെടുത്തിരുന്നു. 70 ജീവനക്കാരില്‍ 44 പേരെയാണു കസ്റ്റഡിയിലെടുത്തത്. ആശുപത്രി ഡയറക്ടര്‍ അടക്കം 14 പേരെ പിന്നീടു വിട്ടയച്ചു. മേഖലയില്‍ പ്രവര്‍ത്തനക്ഷമമായ 3 ആശുപത്രികളിലൊന്നാണിത്.

Top