ലെബനനിലെ ജേണലിസ്റ്റ് കോമ്പൗണ്ടിലെ ഇസ്രായേൽ ആക്രമണത്തിൽ മൂന്ന് മാധ്യമ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

ഒക്ടോബറില്‍ ലെബനന്‍-ഇസ്രയേല്‍ അതിര്‍ത്തിയില്‍ വെടിവെപ്പ് ആരംഭിച്ചതിന് ശേഷം നിരവധി മാധ്യമപ്രവര്‍ത്തകരുടെ ജീവന്‍ നഷ്ടപ്പെട്ടു

ലെബനനിലെ ജേണലിസ്റ്റ് കോമ്പൗണ്ടിലെ ഇസ്രായേൽ ആക്രമണത്തിൽ മൂന്ന് മാധ്യമ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു
ലെബനനിലെ ജേണലിസ്റ്റ് കോമ്പൗണ്ടിലെ ഇസ്രായേൽ ആക്രമണത്തിൽ മൂന്ന് മാധ്യമ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

ബെയ്‌റൂട്ട്: തെക്കുകിഴക്കൻ ലെബനനിലെ മാധ്യമപ്രവർത്തകർ താമസിക്കുന്ന കോമ്പൗണ്ടിന് നേരെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ മൂന്ന് മാധ്യമ പ്രവർത്തകർ കൊല്ലപ്പെട്ടതായി ലെബനൻ സർക്കാർ നടത്തുന്ന ദേശീയ വാർത്താ ഏജൻസി അറിയിച്ചു. അറബ് ചാനലായ അല്‍ മയാദിന്‍റെ കാമറമാന്‍ ഗസ്സാന്‍ നജറും ബ്രോഡ്കാസ്റ്റ് ടെക്‌നീഷ്യന്‍ മുഹമ്മദ് റിദയുമാണ് കൊല്ലപ്പെട്ട രണ്ട് പേര്‍. മൂന്നാമത്തെയാള്‍ ലെബനനിലെ ഹിസ്ബുള്ള ഗ്രൂപ്പിന്റെ അല്‍ മനാര്‍ ടിവിയിലെ കാമറാമാന്‍ ആണെന്നാണ് റിപ്പോര്‍ട്ടുകള്‍.

പ്രാദേശിക വാർത്താ സ്റ്റേഷൻ അൽ ജദീദ് സംഭവസ്ഥലത്ത് നിന്നുള്ള ദൃശ്യങ്ങൾ സംപ്രേഷണം ചെയ്തിരുന്നു. മുന്നറിയിപ്പ് നല്‍കാതെയാണ് ഇസ്രയേല്‍ ആക്രമണം നടത്തിയത്. ഒക്ടോബറില്‍ ലെബനന്‍-ഇസ്രയേല്‍ അതിര്‍ത്തിയില്‍ വെടിവെപ്പ് ആരംഭിച്ചതിന് ശേഷം നിരവധി മാധ്യമപ്രവര്‍ത്തകരുടെ ജീവന്‍ നഷ്ടപ്പെട്ടു.

Also Read: സിറിയയിലെ ഇറാന്‍ താവളത്തിന് നേരെ മിസൈല്‍ ആക്രമണം

2023 നവംബറിൽ അൽ-മയദീൻ ടിവിയുടെ രണ്ട് മാധ്യമപ്രവർത്തകർ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടു . ഒരു മാസം മുമ്പ്, തെക്കൻ ലെബനനിൽ ഇസ്രായേലി ഷെല്ലാക്രമണത്തിൽ റോയിട്ടേഴ്‌സ് വീഡിയോഗ്രാഫർ ഇസ്സാം അബ്ദുല്ല കൊല്ലപ്പെടുകയും ഫ്രാൻസിൻ്റെ അന്താരാഷ്ട്ര വാർത്താ ഏജൻസിയായ ഏജൻസി ഫ്രാൻസ്-പ്രസ്, ഖത്തറിലെ അൽ-ജസീറ ടിവി എന്നിവയിലെ മറ്റ് മാധ്യമപ്രവർത്തകർക്ക് പരുക്കേൽക്കുകയും ചെയ്തു.

Top