CMDRF

ആലപ്പുഴയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് പിന്തുണ പ്രഖ്യാപിച്ചത് സമസ്തയുടെ തീരുമാനമല്ല: അബ്ദുല്‍ ഹക്കീം അസ്ഹരി

ആലപ്പുഴയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് പിന്തുണ പ്രഖ്യാപിച്ചത് സമസ്തയുടെ തീരുമാനമല്ല: അബ്ദുല്‍ ഹക്കീം അസ്ഹരി
ആലപ്പുഴയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് പിന്തുണ പ്രഖ്യാപിച്ചത് സമസ്തയുടെ തീരുമാനമല്ല: അബ്ദുല്‍ ഹക്കീം അസ്ഹരി

ആലപ്പുഴ: യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച സമസ്ത കാന്തപുരം സുന്നി വിഭാഗം ജില്ലാ സെക്രട്ടറി പികെ മുഹമ്മദ് ബാദുഷ സഖാഫിയുടെ പ്രസ്താവനയെ തള്ളി എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഹക്കീം അസ്ഹരി.

വോട്ട് ചെയ്യേണ്ടത് ആര്‍ക്കെന്ന് സംസ്ഥാന നേതൃത്വം അണികളെ അറിയിച്ചിട്ടുണ്ട്. ദേശീയ താല്‍പര്യം മുന്‍നിര്‍ത്തി വോട്ട് ചെയ്യും. സമസ്തയുടെ ലെറ്റര്‍ പാഡ് ഉപയോഗിച്ച് ചിലര്‍ വ്യാജ പ്രചാരണം നടത്തി. സമസ്തയുടെ കേഡര്‍ വോട്ടുകളെ വ്യാജ പ്രചരണം ബാധിക്കില്ല. പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗം സമുദായത്തെ ഇകഴ്ത്തുന്നത്. പ്രധാനമന്ത്രി പ്രസ്താവന പിന്‍വലിക്കണമെന്നും ഹക്കീം അസ്ഹരി പറഞ്ഞു.കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ കാന്തപുരം വിഭാഗത്തിന്റെ പിന്തുണ യുഡിഎഫിനാണെന്ന് സുന്നി വിഭാഗം ജില്ലാ സെക്രട്ടറി പി കെ മുഹമ്മദ് ബാദുഷ സഖാഫി പറഞ്ഞിരുന്നു. കെ സി വേണുഗോപാലിന് പിന്തുണ നല്‍കുമെന്നും എല്ലാ മണ്ഡലങ്ങളിലും ഒരേ സമീപനമല്ല സ്ഥാനാര്‍ഥികളുടെ പ്രാഗത്ഭ്യം നോക്കി നിലപാട് എടുത്തത്തെന്നും മുഹമ്മദ് ബാദുഷ സഖാഫി പറഞ്ഞിരുന്നു.

സമസ്ത കാന്തപുരം വിഭാഗം ആര്‍ക്കും പരസ്യ പിന്തുണ നല്‍കിയിട്ടില്ലെന്നും ആലപ്പുഴയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് പിന്തുണ പ്രഖ്യാപിച്ചത് സമസ്തയുടെ തീരുമാനമല്ലെന്നും ഡോക്ടര്‍ അബ്ദുല്‍ ഹക്കീം അസ്ഹരി പറഞ്ഞു. സമസ്തയുടെ പേരില്‍ പിന്തുണ പ്രഖ്യാപിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും ഹക്കീം അസ്ഹരി കൂട്ടിച്ചേര്‍ത്തു.ആലപ്പുഴയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് പിന്തുണ പ്രഖ്യാപിച്ചത് സമസ്തയുടെ തീരുമാനമല്ല. സമസ്ത പരസ്യ പിന്തുണ പ്രഖ്യാപിക്കാറില്ല. ആലപ്പുഴ ജില്ലാ സെക്രട്ടറി പി കെ മുഹമ്മദ് ബാദുഷ സഖാഫിക്കെതിരെ നടപടി സ്വീകരിക്കും. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിക്കൊപ്പം നില്‍ക്കുന്ന സമീപനം ഇല്ല. പ്രശ്‌നാധിഷ്ഠിത സമീപനം മാത്രമാണുള്ളത് എന്നും ഹക്കീം അസ്ഹരി പറഞ്ഞു.

Top