CMDRF

എല്ലാം പോലീസ് ഗൂഢാലോചന; സുരേന്ദ്രന്‍

സ്ഥാനാര്‍ഥിയായിരുന്ന കെ. സുന്ദരയെ തട്ടിക്കൊണ്ടുപോയി തടങ്കലില്‍ പാര്‍പ്പിച്ച് ഭീഷണിപ്പെടുത്തി നാമനിര്‍ദേശപത്രിക പിന്‍വലിപ്പിക്കുകയും തുടർന്ന് അതിന് കോഴയായി രണ്ടരലക്ഷം രുപയും മൊബൈല്‍ ഫോണും നല്‍കിയെന്നായിരുന്നു കേസ്.

എല്ലാം പോലീസ് ഗൂഢാലോചന; സുരേന്ദ്രന്‍
എല്ലാം പോലീസ് ഗൂഢാലോചന; സുരേന്ദ്രന്‍

കോഴിക്കോട് : തൃശൂർ പൂരം കലക്കല്‍ മാത്രമല്ല, ശബരിമലയിലെ സ്ത്രീ പ്രവേശനവും അന്വേഷിക്കണമെന്ന് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. പോലീസിന്റെ സഹായത്തോടെയായിരുന്നു ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിച്ചത്. ഇത്തരത്തിൽ യുവതികളെ കയറ്റിയതിന് പിന്നിൽ പോലീസിന്റെ ഗൂഢാലോചനയാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

മലപ്പുറം സ്വര്‍ണക്കടത്തിന്റെ കേന്ദ്രമെന്ന് പറഞ്ഞത് കെ.ടി. ജലീലാണെന്നും അതോടൊപ്പം നമ്മുടെ കൂട്ടര്‍ സ്വര്‍ണക്കടത്ത് നടത്തരുതെന്ന് തങ്ങള്‍ പറയണമെന്ന് ആവശ്യപ്പെട്ടതും അദ്ദേഹമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. അതുമാത്രമല്ല മലപ്പുറമെന്ന് കേള്‍ക്കുമ്പോള്‍ ബി.ജെ.പിക്ക് ഹാലിളകാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Also Read: അൻവറിന്റെ നീക്കം ഡിഎംകെ മുന്നണിയിൽ ചേരാൻ ഇ.എ. സുകു

മഞ്ചേശ്വരം തിരഞ്ഞെടുപ്പില്‍ കോഴ വിവാദത്തിൽ സി.പി.എം തന്നെ കള്ളക്കേസില്‍ കുടുക്കി വേട്ടയാടാന്‍ ശ്രമിച്ചുവെന്നും പക്ഷേ സത്യം ജയിച്ചുവെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു. തനിക്കെതിരേ ഈ നടപടി സ്വീകരിക്കുന്ന സര്‍ക്കാര്‍ പക്ഷേ പ്രതിപക്ഷ നേതാവിനെതിരെ നടപടി എടുക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. അതോടൊപ്പം തന്നെ വി.ഡി.സതീശന്റെ പുനര്‍ജനി തട്ടിപ്പ് അന്വേഷിക്കുന്നില്ലെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Also Read: സിപിഎം-ബിജെപി ബന്ധത്തിന് തെളിവെന്ന് വിഡി സതീശൻ

നേരത്തെ കെ.സുരേന്ദ്രന്‍ ഉള്‍പ്പെടെ ആറ് നേതാക്കളെ മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ കോടതി കുറ്റവിമുക്തരാക്കിയിരുന്നു. കാസര്‍കോട് സെഷന്‍സ് കോടതിയുടെ ഉത്തരവ് പ്രതിഭാഗത്തിന്റെ വിടുതല്‍ ഹര്‍ജിയിലായിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തിലെ ബി.എസ്.പി. സ്ഥാനാര്‍ഥിയായിരുന്ന കെ. സുന്ദരയെ തട്ടിക്കൊണ്ടുപോയി തടങ്കലില്‍ പാര്‍പ്പിച്ച് ഭീഷണിപ്പെടുത്തി നാമനിര്‍ദേശപത്രിക പിന്‍വലിപ്പിക്കുകയും തുടർന്ന് അതിന് കോഴയായി രണ്ടരലക്ഷം രുപയും മൊബൈല്‍ ഫോണും നല്‍കിയെന്നായിരുന്നു കേസ്.

Top