CMDRF

‘മണിപ്പൂരിലേത് ഭീകരവാദമല്ല, വംശീയ സംഘര്‍ഷം’: മാധ്യമപ്രവർത്തകരോടു ക്ഷോഭിച്ച് അമിത് ഷാ

ബിരേൻ സിങ് മുഖ്യമന്ത്രിയായി തുടരുന്നത് എന്തുകൊണ്ടെന്നു ചോദിച്ചപ്പോൾ ‘നിങ്ങൾക്ക് ചോദിക്കാം, എന്നാൽ തർക്കിക്കേണ്ട’ എന്നായിരുന്നു അമിത് ഷായുടെ മറുപടി

‘മണിപ്പൂരിലേത് ഭീകരവാദമല്ല, വംശീയ സംഘര്‍ഷം’: മാധ്യമപ്രവർത്തകരോടു ക്ഷോഭിച്ച് അമിത് ഷാ
‘മണിപ്പൂരിലേത് ഭീകരവാദമല്ല, വംശീയ സംഘര്‍ഷം’: മാധ്യമപ്രവർത്തകരോടു ക്ഷോഭിച്ച് അമിത് ഷാ

ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിന്റെ നൂറാം ദിനത്തിൽ, ഇതുവരെയുള്ള പ്രവർത്തനങ്ങൾ വിശദീകരിക്കാൻ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ പ്രകോപിതനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മണിപ്പുർ കലാപത്തെ കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യമാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്. ബിരേൻ സിങ് മുഖ്യമന്ത്രിയായി തുടരുന്നത് എന്തുകൊണ്ടെന്നു ചോദിച്ചപ്പോൾ ‘നിങ്ങൾക്ക് ചോദിക്കാം, എന്നാൽ തർക്കിക്കേണ്ട’ എന്നായിരുന്നു അമിത് ഷായുടെ മറുപടി.

മണിപ്പുരില്‍ നടക്കുന്നത് ഭീകരവാദമല്ല, വംശീയ സംഘര്‍ഷമാണ്. സമാധാനം പുനഃസ്ഥാപിക്കാന്‍ സര്‍ക്കാര്‍ നിരവധി നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. കുക്കി, മെയ്‌തെയ് വിഭാഗങ്ങളുമായി ചര്‍ച്ചകള്‍ നടത്തിവരികയാണെന്നും അമിത് ഷാ പറഞ്ഞു. പ്രധാനമന്ത്രി മണിപ്പുരിൽ പോകുമോ എന്ന ചോദ്യത്തിന്, തീരുമാനമുണ്ടായാൽ നിങ്ങളറിയും എന്നായിരുന്നു അമിത് ഷായുടെ പ്രതികരണം.

Also Read: ‘ഗണേശ പൂജയിൽ കോൺഗ്രസിന് അസ്വസ്ഥത’: പ്രധാനമന്ത്രി നരേന്ദ്ര മോദി

സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കാനായി കേന്ദ്ര സർക്കാർ ഇരുവിഭാ​ഗങ്ങളുമായി ചർച്ചയിലാണെന്നും അമിത് ഷാ പറഞ്ഞു. വഖഫ് ബില്ലിൽനിന്നു പിന്നോട്ടില്ലെന്നും വൈകാതെ പാസാക്കുമെന്നും അമിത് ഷാ പറഞ്ഞു. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ഈ സർക്കാരിന്റെ കാലത്തുതന്നെ നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മൂന്നാം നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം 15 ലക്ഷം കോടി രൂപയുടെ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയിട്ടുണ്ടെന്ന് അമിത് ഷാ പറഞ്ഞു.

മൂന്നു ലക്ഷം കോടി രൂപ അടിസ്ഥാന സൗകര്യ വികസനത്തിനു സര്‍ക്കാര്‍ വകയിരുത്തി. 49,000 കോടി രൂപ ചെലവില്‍ 25,000 ഗ്രാമങ്ങളെ ബന്ധിപ്പിച്ച് റോഡ് ശൃംഖലയുണ്ടാക്കി. 50,600 കോടി രൂപ ചെലവില്‍ രാജ്യത്തെ പ്രധാന റോഡുകള്‍ വികസിപ്പിക്കാനും തീരുമാനിച്ചു. മഹാരാഷ്ട്രയിലെ വാധ്‌വാനില്‍ വലിയ തുറമുഖം നിര്‍മിക്കും. നുഴഞ്ഞുകയറ്റം തടയാന്‍ മ്യാന്‍മര്‍ അതിര്‍ത്തിയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയെന്നും വേലികെട്ടാന്‍ തീരുമാനിച്ചുവെന്നും അമിത് ഷാ പറഞ്ഞു.

Top