CMDRF

അണ്ണാമലൈ കേന്ദ്രമന്ത്രി ആയേക്കും; മോദിയുടെ വസതിയിലെ ചായസത്കാരത്തിലേക്ക് ക്ഷണം

അണ്ണാമലൈ കേന്ദ്രമന്ത്രി ആയേക്കും; മോദിയുടെ വസതിയിലെ ചായസത്കാരത്തിലേക്ക് ക്ഷണം
അണ്ണാമലൈ കേന്ദ്രമന്ത്രി ആയേക്കും; മോദിയുടെ വസതിയിലെ ചായസത്കാരത്തിലേക്ക് ക്ഷണം

ഡൽഹി: സത്യപ്രതിജ്ഞാ ചടങ്ങിന് മുന്നോടിയായി നിയുക്ത മന്ത്രിമാർക്കായി നിയുക്തപ്രധാനമന്ത്രി നടത്തുന്ന ചാസൽക്കാരത്തിൽ പങ്കെടുക്കുന്നവരിൽ അണ്ണാമലൈയുടെ പേരും ഉണ്ടെന്ന് റിപ്പോർട്ടുകൾ. ഇത് മൂന്നാം മോദി സർക്കാരിൽ തമിഴ്നാട് ബിജെപി അധ്യക്ഷൻ കെ. അണ്ണാമലൈയും മന്ത്രിയാകുമെന്ന സൂചനയ്ക്ക് ഉറപ്പേകുന്നു. മന്ത്രിമാരാകാൻ സാധ്യതയുള്ളവർക്ക് പ്രധാനമന്ത്രിയുടെ ഓഫീസിൽനിന്ന് അറിയിപ്പിപ്പ് ലഭിച്ചുതുടങ്ങിയിട്ടുണ്ട്.

ബി.ജെ.പി. നേതാക്കളായ രാജ്‌നാഥ് സിങ്, നിതിൻ ഗഡ്കരി, അർജുൻ റാം മേഘ്‌വാൾ, സർബാനന്ദ സോനോവാൾ, പ്രൾഹാദ് ജോഷി, ശിവരാജ് സിങ് ചൗഹാൻ എന്നിവർക്ക് പുറമേ, എൽ.ജെ.പി. നേതാവ് ചിരാഗ് പസ്വാൻ, ജെ.ഡി.എസ്. നേതാവ് കുമാരസ്വാമി എന്നിവർക്കാണ് ഇതുവരെ അറിയിപ്പ് ലഭിച്ചത്. 11.30-നാണ് മോദിയുടെ വസതിയിലെ ചായസത്കാരം. കോയമ്പത്തൂരിൽനിന്ന് ലോക്സഭയിലേക്ക് മത്സരിച്ചെങ്കിലും ഡി.എം.കെയുടെ മുൻമേയർ ഗണപതി രാജ്​കുമാറിനോട് 1,18,068 വോട്ടുകൾക്ക് അണ്ണാമലൈ പരാജയപ്പെട്ടിരുന്നു. അതിനാൽ കേന്ദ്രമന്ത്രി ആവുകയാണെങ്കിൽ ആറുമാസത്തിനുള്ളിൽ ഏതെങ്കിലും ഒരു സംസ്ഥാനത്തുനിന്ന് മത്സരിച്ച് രാജ്യസഭാം​ഗമാകേണ്ടിവരും.

അണ്ണാമലൈയുടെ സ്ഥാനാർഥിത്വത്തോടെയാണ് ബി.ജെ.പി കേന്ദ്രനേതൃത്വം വരെ ഉറ്റുനോക്കുന്ന തലത്തിലേക്ക് കോയമ്പത്തൂർ മണ്ഡലം മാറുന്നത്. ഇതേ സ്ഥാനാർഥിത്വത്തിന്റെ പേരിൽ തന്നെയാണ് മണ്ഡലം എന്ത് വിലകൊടുത്തും സ്വന്തമാക്കണമെന്ന ലക്ഷ്യത്തിലേക്ക് ഡി.എം.കെ പ്രചാരണം ആരംഭിച്ചതും. 2019 തിരഞ്ഞെടുപ്പിൽ ഡി.എം.കെ. സഖ്യകക്ഷിയായ സി.പി.എം. വിജയിച്ച ഇടമാണ് കോയമ്പത്തൂർ. എന്നാൽ, ഇത്തവണ സി.പി.എമ്മിന് ദിണ്ടിഗൽ സീറ്റുനൽകി ഗണപതി രാജ്​കുമാറിനെ ഡി.എം.കെ. കളത്തിലിറക്കിയതിന് പിന്നിലും ഇതേ വാശിയായിരുന്നു.

Top