CMDRF

കാഫിര്‍ പ്രയോഗം; വാട്‌സാപ്പ് പോസ്റ്റ് പ്രചരിപ്പിച്ചതിന്റെ ഉറവിടം കണ്ടെത്താനുള്ള അന്വേഷണം നിലച്ചു, ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കാഫിര്‍ പ്രയോഗം; വാട്‌സാപ്പ് പോസ്റ്റ് പ്രചരിപ്പിച്ചതിന്റെ ഉറവിടം കണ്ടെത്താനുള്ള അന്വേഷണം നിലച്ചു, ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
കാഫിര്‍ പ്രയോഗം; വാട്‌സാപ്പ് പോസ്റ്റ് പ്രചരിപ്പിച്ചതിന്റെ ഉറവിടം കണ്ടെത്താനുള്ള അന്വേഷണം നിലച്ചു, ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി:വടകരയിലെ ഇടത് സ്ഥാനാര്‍ത്ഥിക്കെതിരെ കാഫിര്‍ പ്രയോഗമുള്ള വാട്‌സാപ്പ് പോസ്റ്റ് പ്രചരിപ്പിച്ചതിന്റെ ഉറവിടം കണ്ടെത്താനുള്ള അന്വേഷണം നിലച്ചെന്നാരോപിച്ച് യൂത്ത് ലീഗ് പ്രവര്‍ത്തകനും കേസിലെ പ്രതിയുമായ പികെ കാസിം നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. വോട്ടെടുപ്പിന്റെ തലേന്നായിരുന്നു വിവാദ വാട്‌സ്ആപ്പ് സന്ദേശം പുറത്തുവന്നത്. ഷാഫി പറമ്പിലിനെ ദീനിയായ മുസ്ലിമായും കെ കെ ശൈലജയെ കാഫിറായും ചിത്രീകരിച്ചായിരുന്നു സന്ദേശം പ്രചരിപ്പിച്ചത്.

യൂത്ത് ലീഗ് നേതാവ് പി കെ കാസിമിന്റെ പേരിലായിരുന്നു സന്ദേശം. എന്നാല്‍, ഇത് കൃത്രിമമായി നിര്‍മ്മിച്ചതാണെന്നും പോസ്റ്റില്‍ അന്വേഷണം ആവശ്യപ്പെട്ട് ആദ്യം പൊലീസില്‍ പരാതി നല്‍കിയ തന്നെ പ്രതിയാക്കി വടകര പൊലീസ് കേസ് എടുത്തെന്നും കാസിം ഹര്‍ജിയില്‍ ആരോപിക്കുന്നു. അമ്പാടിമുക്ക് സഖാക്കള്‍ എന്ന ഐ ഡി യില്‍ ആണ് ആദ്യമായി ഇത് താന്‍ കണ്ടതെന്നും കാസിം ഹര്‍ജിയില്‍ പറയുന്നു.

സത്യം പുറത്ത് വരാന്‍ അന്വേഷണം കാര്യക്ഷമമാക്കാന്‍ കോടതി ഇടപെടണം എന്നും ഹര്‍ജിക്കാരന്‍ പറയുന്നു. കേസില്‍ മുന്‍ എംഎല്‍എ കെ കെ ലതിക അടക്കമുള്ളവരുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. വടകര എസ്എച്ച്ഒ യുടെ നേതൃത്വത്തിലുള്ള സംഘം വീട്ടിലെത്തിയാണ് ലതികയുടെ മൊഴി രേഖപ്പെടുത്തിയത്. കാഫിര്‍ പ്രയോഗമുള്ള വാട്‌സ്ആപ്പ് സന്ദേശത്തിന്റെ സ്‌ക്രീന്‍ ഷോട്ട് ലതിക ഫെയ്‌സ് ബുക്കില്‍ ഷെയര്‍ ചെയ്തിരുന്നു.

Top