കളിയിക്കാവിള കൊലപാതകം: ഗൂഢാലോചനയിൽ പങ്കെടുത്ത ഒരാൾ റിമാൻഡിൽ; സുനിൽ കുമാറിനായി അന്വേഷണം തുടരുന്നു

കളിയിക്കാവിള കൊലപാതകം: ഗൂഢാലോചനയിൽ പങ്കെടുത്ത ഒരാൾ റിമാൻഡിൽ; സുനിൽ കുമാറിനായി അന്വേഷണം തുടരുന്നു

പാറശ്ശാല: ക്വാറി ഉടമയുടെ കൊലപാതകക്കേസിൽ മുഖ്യപ്രതിയെ സഹായിച്ച സുനിൽകുമാറിനെ അന്വേഷണ സംഘത്തിന് കണ്ടെത്താനായില്ല. എന്നാൽ സുനിൽകുമാറിൻ്റെ കാർ റോഡരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കേസിൽ കഴിഞ്ഞദിവസം പിടിയിലായ പ്രദീപ് ചന്ദ്രനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

സുനിൽകുമാറിനായി പോലീസ് അന്വേഷണം നടത്തിവരവെയാണ് ശനിയാഴ്ച രാവിലെ കുലശേഖരത്തിന് സമീപം റോഡരികിൽ ഉപേക്ഷിച്ച നിലയിൽ കാർ കണ്ടെത്തിയത്. റോഡരുകിൽ ഒരു ദിവസത്തിലധികമായി ഉപേക്ഷിച്ച നിലയിൽ കേരള രജിസ്ട്രേഷൻ വാഹനം കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് വിവരം പ്രത്യേക അന്വേഷണസംഘത്തെ അറിയിച്ചത്.

ഇതേ തുടർന്ന് പോലീസ് സ്ഥലത്തെത്തി കാർ സുനിൽകുമാറിന്റേതെന്ന് ഉറപ്പുവരുത്തിയശേഷം കസ്റ്റഡിയിലെടുത്തു. കാർ ഉപേക്ഷിച്ചശേഷം മറ്റേതെങ്കിലും വാഹനത്തിൽ ഈയാൾ രക്ഷപ്പെട്ടിരിക്കാമെന്ന നിഗമനത്തിൽ പോലീസ് പ്രദേശത്തെ സി.സി.ടി.വി. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കുലശേഖരം മേഖലയിൽ വാഹനം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയതിനാൽ സുനിൽകുമാർ തമിഴ്‌നാട്ടിലേക്ക് കടന്നിരിക്കാമെന്ന നിഗമനത്തിലാണ് പോലീസ്. വെള്ളിയാഴ്ച‌ പാറശ്ശാലയിൽ നിന്ന് തമിഴ്‌നാട് പോലീസ് കസ്റ്റഡിയിലെടുത്ത സുനിൽകുമാറിന്റെ രണ്ട് സുഹൃത്തുക്കളെയും ചോദ്യം ചെയ്യലിനുശേഷം രാത്രി വിട്ടയച്ചു.

കുലശേഖരം മേഖലയിൽ വാഹനം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയതിനാൽ സുനിൽകുമാർ തമിഴ്‌നാട്ടിലേക്ക് കടന്നിരിക്കാമെന്ന നിഗമനത്തിലാണ് പോലീസ്. വെള്ളിയാഴ്ച പാറശ്ശാലയിൽ നിന്ന് തമിഴ്‌നാട് പോലീസ് കസ്റ്റഡിയിലെടുത്ത സുനിൽകുമാറിന്റെ രണ്ട് സുഹൃത്തുക്കളെയും ചോദ്യം ചെയ്യലിനുശേഷം രാത്രി വിട്ടയച്ചു.

Top