CMDRF

കെജ്രിവാളിന്റെ മാനസിക നില തെറ്റി; ബിജെപിയിലെ പ്രായപരിധി വിമര്‍ശനത്തില്‍ അരവിന്ദ് കെജ്രിവാളിനെതിരെ ഹിമന്ത ബിശ്വ ശര്‍മ്മ

കെജ്രിവാളിന്റെ മാനസിക നില തെറ്റി; ബിജെപിയിലെ പ്രായപരിധി വിമര്‍ശനത്തില്‍ അരവിന്ദ് കെജ്രിവാളിനെതിരെ ഹിമന്ത ബിശ്വ ശര്‍മ്മ
കെജ്രിവാളിന്റെ മാനസിക നില തെറ്റി; ബിജെപിയിലെ പ്രായപരിധി വിമര്‍ശനത്തില്‍ അരവിന്ദ് കെജ്രിവാളിനെതിരെ ഹിമന്ത ബിശ്വ ശര്‍മ്മ

ബിജെപിയിലെ പ്രായപരിധി വിമര്‍ശനത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. തീഹാറിലെ ജയിലില്‍ നിന്നിറങ്ങിയ കെജ്രിവാളിന്റെ മാനസിക നില തെറ്റിയെന്ന് അദ്ദേഹം പറഞ്ഞു. അണ്ണാ ഹസാരയെ കെജ്രിവാള്‍ എങ്ങനെയാണ് വഞ്ചിച്ചതെന്ന് ഹിമന്ത ബിശ്വ ശര്‍മ്മ ചോദിച്ചു. യോഗേന്ദ്ര യാദവ് , കുമാര്‍ വിശ്വാസ് എന്നിവരെ ഒഴിവാക്കിയെന്നും അദ്ദേഹം വിമര്‍ശിച്ചു.

75 വയസ് പിന്നിട്ടാല്‍ നരേന്ദ്ര മോദി പ്രധാനമന്ത്രി പദം ഒഴിയുമെന്നും അമിത് ഷാക്ക് വേണ്ടിയാണ് വോട്ട് ചെയ്യുന്നതെന്നും ജയില്‍ മോചിതനായ അരവിന്ദ് കെജ്രിവാള്‍ പറഞ്ഞത്. തനിക്കെതിരെയുള്ള എല്ലാ നേതാക്കളെയും ഒഴിവാക്കുന്ന നടപടിയാണ് മോദി സ്വീകരിക്കുന്നത്. അദ്വാനി, മുരളി മനോഹര്‍ ജോഷി, സുഷമ സ്വരാജ്, ശിവരാജ്സിങ് ചൗഹാന്‍, രമണ്‍ സിങ്, വസുന്ധര രാജെ സിന്ധ്യ തുടങ്ങിയവരെ മോദി ഒഴിവാക്കി. ബി.ജെ.പിയില്‍ 75 വയസ്സ് തികയുന്നവര്‍ വിരമിക്കണമെന്ന ചട്ടമുണ്ടാക്കിയത് മോദിയാണ്. അങ്ങനെയെങ്കില്‍ മോദിയും അടുത്ത വര്‍ഷം വിരമിക്കണം. അതിനുശേഷം ആരാണ് ബി.ജെ.പിയുടെ പ്രധാനമന്ത്രിയാവുകയെന്നും കെജ്രിവാള്‍ ചോദിച്ചു. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ യോഗി ആദിത്യനാഥിന്റെ സ്ഥാനം തെറിക്കുമെന്നും കെജ്രിവാള്‍ ചൂണ്ടിക്കാട്ടി.

Top