CMDRF

പഠിക്കാൻ ഇനി വിദ്യാർത്ഥികൾ വിദേശം ലക്ഷ്യം വെയ്ക്കണ്ട; സ്വകാര്യ സർവകലാശാലാ ബില്ലുമായി സർക്കാർ

പഠിക്കാൻ ഇനി വിദ്യാർത്ഥികൾ വിദേശം ലക്ഷ്യം വെയ്ക്കണ്ട; സ്വകാര്യ സർവകലാശാലാ ബില്ലുമായി സർക്കാർ
പഠിക്കാൻ ഇനി വിദ്യാർത്ഥികൾ വിദേശം ലക്ഷ്യം വെയ്ക്കണ്ട; സ്വകാര്യ സർവകലാശാലാ ബില്ലുമായി സർക്കാർ

തിരുവനന്തപുരം: പഠിക്കാൻ ഇനി വിദ്യാർത്ഥികൾ കാനഡയും റഷ്യയും ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്കു പോകുന്നതു കുറയ്ക്കാൻ സ്വകാര്യ സർവകലാശാലകൾക്ക് കേരളത്തിൽ അനുമതി നൽകാനുള്ള നിയമം തയാറായി. ഒക്ടോബറിലും നവംബറിലുമായി നടക്കുന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കാനാണ് തീരുമാനം. ആഗോള തലത്തിലാകും സർവകലാശാലകൾ രൂപകൽപന ചെയ്യുക.

മെഡിക്കൽ, എൻജിനീയറിങ്, മാനേജ്മെന്റ്, നിയമം എന്നീ വിഷയങ്ങൾ കേന്ദ്രീകരിച്ചാകും അവ‌യുടെ പ്രവർത്തനം. സർവകലാശാലകളോട് ചേർന്ന് ടൗൺഷിപ്പുകളും പാർപ്പിട, വ്യാപാര സമുച്ചയങ്ങളുമുണ്ടാകും.

അഞ്ചു വർഷം പ്രവർത്തിച്ചാൽ സംസ്ഥാനത്ത് ഏതു ജില്ലയിലും ഓഫ് ക്യാംപസും സ്റ്റഡി സെന്ററും ആരംഭിക്കാം. 20 വർഷത്തിലേറെ പ്രവർത്തന പരിചയമുള്ള കോർപറേറ്റ് മാനേജ്മെന്റുകൾ, സൊസൈറ്റികൾ, ട്രസ്റ്റുകൾ എന്നിവയ്ക്കായിരിക്കും സ്വകാര്യ സർവകലാശാല തുടങ്ങാൻ അനുമതി നൽകുക.

വിദേശ വിദ്യാർഥികളെ ആകർഷിക്കാനും ശ്രമമുണ്ട്. ഇക്കൊല്ലം കേരള സർവകലാശാലയിൽ 2600 വിദേശ വിദ്യാർഥികളാണ് അപേക്ഷ സമർപ്പത്. എംജിയിൽ 855 വിദേശ വിദ്യാർഥികളും കുസാറ്റിൽ 1590 പേരും അപേക്ഷിച്ചിട്ടുണ്ട്. കേരള സർവകലാശാലയിൽ വിദേശ വിദ്യാർഥികൾക്കായി പ്രത്യേകം ഹോസ്റ്റൽ തന്നെയുണ്ട്.

Top