CMDRF

ഹമാസ്-ഹിസ്ബുല്ല നേതാക്കളെ കൊന്നൊടുക്കുന്നത് അപകടം വർധിപ്പിക്കും: യു.എൻ. സെക്രട്ടറി ജനറൽ

ഹമാസ്-ഹിസ്ബുല്ല നേതാക്കളെ കൊന്നൊടുക്കുന്നത് അപകടം വർധിപ്പിക്കും: യു.എൻ. സെക്രട്ടറി ജനറൽ
ഹമാസ്-ഹിസ്ബുല്ല നേതാക്കളെ കൊന്നൊടുക്കുന്നത് അപകടം വർധിപ്പിക്കും: യു.എൻ. സെക്രട്ടറി ജനറൽ

യുഎസ്: ഇസ്രായേൽ ഹമാസിന്റെയും ഹിസ്ബുല്ലയുടെയും മുതിർന്ന നേതാക്കളെ കൊലപ്പെടുത്തിയ ആക്രമണങ്ങളെ അപകടം വർധിപ്പിക്കുന്ന നടപടിയാണെന്ന് യു.എൻ. സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് പറഞ്ഞു. സിവിലിയൻമാർക്ക് നാശം സൃഷ്ടിക്കുകയും മിഡിൽ ഈസ്റ്റിനെ മുഴുവൻ സംഘർഷത്തിലേക്ക് തള്ളിവിടുകയും ചെയ്യുന്ന ഏതൊരു നടപടിയും അടിയന്തിരമായി തടയാൻ അന്താരാഷ്ട്ര സമൂഹം ഒരുമിച്ച് പ്രവർത്തിക്കണമെന്ന് യു.എൻ. മേധാവിയുടെ വക്താവ് സ്റ്റെഫാൻ ഡുജാറിക് ബുധനാഴ്ച പറഞ്ഞു.

ചൊവ്വാഴ്ച ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പ​ങ്കെടുക്കാനാണ് ഹമാസ് രാഷ്ട്രീയ കാര്യ വിഭാഗം നേതാവ് ഇസ്മായിൽ ഹനിയ ഇറാനിൽ എത്തിയത്.

ബുധനാഴ്ച പുലർച്ചെയായിരുന്നു ഹമാസ് നേതാവ് താമസിച്ചിരുന്ന കെട്ടിടത്തിന് നേരെ ആക്രമണമുണ്ടായത്. ആക്രമണത്തിൽ ഇസ്മായിലും അംഗരക്ഷകനും കൊല്ലപ്പെടുകയായിരുന്നു.

അതേസമയം, ഹമാസിന്റെ രാഷ്ട്രീയ വിഭാഗം തലവൻ ഇസ്മായിൽ ഹനിയ കൊല്ലപ്പെട്ടത്തിന് പകരമായി ഇസ്രായേലിനെ നേരിട്ട് ആക്രമിക്കാൻ ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ ഉത്തരവിട്ടതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. ഇറാൻ സുപ്രീം ദേശീയ സുരക്ഷാ കൗൺസിലിന്റെ അടിയന്തര യോഗത്തിലാണ് ആയത്തുല്ല അലി ഖാംനഈ ഉത്തരവ് പുറപ്പെടുവിച്ചത്. ഇസ്രായേൽ കഠിനമായ ശിക്ഷക്ക് കളമൊരുക്കിയതായി നേരത്തെ ഖാംനഈ തന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച സന്ദേശത്തിൽ വ്യക്തമാക്കിയിരുന്നു

Top