CMDRF

കൊല്‍ക്കത്ത കൂട്ടബലാത്സംഗ കേസ്; ഓരോ രണ്ട് മണിക്കൂറിലും റിപ്പോര്‍ട്ട് കൈമാറാന്‍ നിർദേശം

കൊല്‍ക്കത്ത കൂട്ടബലാത്സംഗ കേസ്; ഓരോ രണ്ട് മണിക്കൂറിലും റിപ്പോര്‍ട്ട് കൈമാറാന്‍ നിർദേശം
കൊല്‍ക്കത്ത കൂട്ടബലാത്സംഗ കേസ്; ഓരോ രണ്ട് മണിക്കൂറിലും റിപ്പോര്‍ട്ട് കൈമാറാന്‍ നിർദേശം

കൊല്‍ക്കത്ത: ആര്‍.ജി കര്‍ മെഡിക്കല്‍ കോളേജില്‍ വനിതാ ഡോക്ടറെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിൽ പശ്ചിമ ബംഗാള്‍ പൊലീസിന് കര്‍ശന നിര്‍ദേശവുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഓരോ രണ്ട് മണിക്കൂറിലും നിലവിലെ പ്രതിഷേധത്തെക്കുറിച്ചും ക്രമസമാധാനത്തെക്കുറിച്ചും റിപ്പോര്‍ട്ട് കൈമാറണമെന്നാണ് നിര്‍ദേശിച്ചത്.

വെള്ളിയാഴ്ച്ച വൈകീട്ട് നാല് മണി മുതലുള്ള റിപ്പോര്‍ട്ടുകള്‍ ഫാക്‌സ്, ഇ-മെയില്‍, വാട്‌സ്ആപ്പ് എന്നിവയിലൂടെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം കണ്‍ട്രോള്‍ റൂമിന് കൈമാറമെന്നാണ് അറിയിച്ചത്. ഡോക്ടര്‍ കൊല്ലപ്പെട്ട ആര്‍ജെ കര്‍ മെഡിക്കല്‍ കോളേജ് പരിസരത്ത് ഏഴ് ദിവസത്തേക്ക് പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. മെഡിക്കല്‍ കോളേജ് പരിസരത്ത് പ്രതിഷേധം പാടില്ലെന്നാണ് അറിയിച്ചിരിക്കുന്നത്.

ബലാത്സംഗകൊലക്കേസിന്റെ പശ്ചാത്തലത്തില്‍ വിവിധ ആവശ്യങ്ങളുന്നയിച്ച് ഐഎംഎ പ്രധാമന്ത്രിക്ക് കത്തയച്ചു. ആശുപത്രികളില്‍ സുരക്ഷ കര്‍ശനമാക്കണമെന്നും സുരക്ഷാ പ്രോട്ടോക്കോളുകളില്‍ മാറ്റം വേണമെന്നതടക്കമുള്ള നാല് ആവശ്യങ്ങളാണ് ഐഎംഎ അയച്ച കത്തിലുള്ളത്. ആശുപത്രികളില്‍ വിമാനത്താവളങ്ങള്‍ക്ക് സമാനമായ സുരക്ഷയൊരുക്കണമെന്നതാണ് ആദ്യത്തെ ആവശ്യം. ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള സുരക്ഷാ പ്രോട്ടോകോളുകളില്‍ മാറ്റം വേണമെന്നതാണ് മറ്റൊരു ആവശ്യം. കൊല്ലപ്പെട്ട ഡോക്ടറുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്നും കേസില്‍ അന്വേഷണം സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും പ്രധാനമന്ത്രിക്കയച്ച കത്തിലുണ്ട്.

സംഭവത്തില്‍ പ്രതിഷേധിച്ച് ശനിയാഴ്ച ഡോക്ടര്‍മാര്‍ രാജ്യവ്യാപക സമരം നടത്തി. രാവിലെ ആറുമുതല്‍ 24 മണിക്കൂര്‍ അടിയന്തര മെഡിക്കല്‍ സേവനങ്ങള്‍ നിര്‍ത്തിവെച്ചായിരുന്നു സമരം.

Top