CMDRF

കൊല്‍ക്കത്ത ബലാത്സംഗ കേസ്; പ്രതി അമ്മയ്ക്കും സഹോദരിക്കും എതിരെ അക്രമം നടത്തിയതായി മൊഴി

കൊല്‍ക്കത്ത ബലാത്സംഗ കേസ്; പ്രതി അമ്മയ്ക്കും സഹോദരിക്കും എതിരെ അക്രമം നടത്തിയതായി മൊഴി
കൊല്‍ക്കത്ത ബലാത്സംഗ കേസ്; പ്രതി അമ്മയ്ക്കും സഹോദരിക്കും എതിരെ അക്രമം നടത്തിയതായി മൊഴി

കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ ആര്‍.ജി കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി നേരത്തേ അമ്മയ്ക്കും സഹോദരിക്കും എതിരെ അക്രമം നടത്തിയതായി സമ്മതിച്ചു. ഭാര്യയെ ശാരീരികമായി ഉപദ്രവിച്ചതിന് മുമ്പ് അമ്മായിയമ്മ ഇയാള്‍ക്കെതിരെ കാളിഘട്ട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. പൊലീസ് ചോദ്യം ചെയ്യുന്നതിനിടെയാണ് സഞ്ജയ് റോയ് നേരത്തേ അമ്മയോടും സഹോദരിയോടും ചെയ്ത അതിക്രമത്തെ കുറിച്ച് പറഞ്ഞത്. ക്രൂരമായ ആക്രമണമാണ് യുവതി നേരിട്ടതെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. ശരീരത്തില്‍ നിരവധി സ്ഥലത്ത് മുറിവേറ്റ പാടുകള്‍ ഉണ്ടായിരുന്നു.

അതിനിടെ, തന്നെ തൂക്കിക്കൊല്ലാന്‍ പ്രതി ആവശ്യപ്പെട്ടതായി പൊലീസ് പറഞ്ഞതായി പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്യതു. വെള്ളിയാഴ്ച രാവിലെയാണ് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ ആശുപത്രിയിലെ സെമിനാര്‍ റൂമില്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ട്രെയിനി ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ച പ്രതിയെ വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തു. പ്രതി മുമ്പ് പൊലീസ് വളന്റിയറായി ജോലിചെയ്തിരുന്നു.

ആര്‍.ജി കാര്‍ ഹോസ്പിറ്റലിലെ എല്ലാ ഡിപ്പാര്‍ട്ട്മെന്റുകളിലേക്കും ഇയാള്‍ക്ക് പ്രവേശനമുണ്ടായിരുന്നു. ഇയാളുടെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്ത പൊലീസ് അതിലെ വിവരങ്ങള്‍ വീണ്ടെടുക്കാന്‍ ശ്രമിക്കുകയാണ്. പ്രതി അശ്ലീലസാഹിത്യത്തിന് അടിമയാണെന്ന് പോലീസ് പറഞ്ഞതായി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.

അതിനിടെ, ആഗസ്റ്റ് 18നകം കേസ് തെളിയിക്കാന്‍ പോലീസിന് സാധിച്ചില്ലെങ്കില്‍ അന്വേഷണം സി.ബി.ഐക്ക് കൈമാറുമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി കൊല്‍ക്കത്ത പോലീസിന് മുന്നറിയിപ്പ് നല്‍കി.

Top