CMDRF

കെഎസ്ആർടിസി കണ്ടക്ടർക്ക് ക്രൂര മർദനം; നാലുപേർ അറസ്റ്റിൽ

ബുധനാഴ്ച പുലർച്ചെ രണ്ടു മണിയോടെ കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിൽവെച്ചാണ് സംഭവം

കെഎസ്ആർടിസി കണ്ടക്ടർക്ക് ക്രൂര മർദനം; നാലുപേർ അറസ്റ്റിൽ
കെഎസ്ആർടിസി കണ്ടക്ടർക്ക് ക്രൂര മർദനം; നാലുപേർ അറസ്റ്റിൽ

കോഴിക്കോട്: സീറ്റ് മാറിയിരിക്കാൻ ആവശ്യപ്പെട്ട കെ.എസ്.ആർ.ടി.സി. കണ്ടക്ടറെ ക്രൂരമായി മർദിച്ച കേസിൽ നാലുപേർ അറസ്റ്റിൽ. കണ്ടക്ടറെ മർദിക്കുന്നതുകണ്ട് പിടിച്ചുമാറ്റാൻ വന്ന സെക്യൂരിറ്റി ജീവനക്കാരനും മർദനമേറ്റു. ബുധനാഴ്ച പുലർച്ചെ രണ്ടു മണിയോടെ കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിൽവെച്ചാണ് സംഭവം.

മധുരയിൽനിന്നും കണ്ണൂരിലേക്ക് പോവുകയായിരുന്ന കെ.എൽ.15.എ. 2348 ബസിന്റെ കണ്ടക്ടർ പയ്യന്നൂർ സ്വദേശി എം. സുധീഷ് (40), സെക്യൂരിറ്റി കക്കോടി സ്വദേശി കൃഷ്ണൻകുട്ടി (62) എന്നിവർക്കാണ് മർദനമേറ്റത്.

ഇവർക്കൊപ്പം യാത്രക്കാരായ അശ്വിൻ, മുഹമ്മദ് അനീസ് എന്നിവർക്കും പരിക്കേറ്റു. കണ്ണൂർ സ്വദേശികളായ അമൽദാസ് (24), ഉജ്ജ്വൽ (23), നിലമ്പൂർ സ്വദേശി മനേഷ് (28), ആലപ്പുഴ ഹാദി (23) എന്നിവരാണ് അക്രമം നടത്തിയത്. നടക്കാവ് പോലീസാണ് അറസ്റ്റ് ചെയ്തത്.

Top