അമീബിക് മസ്തിഷ്കജ്വരം; കുളത്തിലെ ജലം മൂക്കിലൂടെ ശ്വസിച്ചവർക്ക് അണുബാധയെന്ന് കണ്ടെത്തൽ
തിരുവനന്തപുരം: അമീബ ബാധയുള്ള കുളത്തിലെ ജലം മൂക്കിലൂടെ ശ്വസിച്ചവർക്കിടയിലാണ് മസ്തിഷ്കജ്വരം പടർന്നതെന്ന്ആരോഗ്യവകുപ്പിന്റെ കണ്ടെത്തൽ. ലഹരിപദാർഥവും മറ്റും വെള്ളത്തിൽ കലർത്തി മൂക്കിലൂടെ ശ്വസിക്കുന്ന ശീലമുള്ളവരെ നിരീക്ഷിച്ചാണ് ഈ നിലപാടിലെത്തിയത്. നെയ്യാറ്റിൻകര കണ്ണറവിള ഭാഗത്താണ് രോഗം പടരുന്നത്.