CMDRF

2050ഓടെ കരൾ അർബുദ മരണങ്ങൾ ഇരട്ടിയാകുമെന്ന് ലോകാരോഗ്യ സംഘടന

2050ഓടെ കരൾ അർബുദ മരണങ്ങൾ ഇരട്ടിയാകുമെന്ന് ലോകാരോഗ്യ സംഘടന
2050ഓടെ കരൾ അർബുദ മരണങ്ങൾ ഇരട്ടിയാകുമെന്ന് ലോകാരോഗ്യ സംഘടന

ന്യൂഡൽഹി: തെക്കുകിഴക്കൻ ഏഷ്യയിൽ 2050 ആകുമ്പോഴേക്കും കരൾ അർബുദ നിരക്ക് കൂടുമെന്ന് ലോകാരോഗ്യ സംഘടന. കേസുകളില്‍ 75 ശതമാനം വരെ വര്‍ധനവുണ്ടാകും. പ്രതിവർഷം 2,00,000 മരണങ്ങൾ വരെ ഉണ്ടാവാനുള്ള സാധ്യതയുണ്ട്. പുകവലി, മദ്യപാനം, അമിതഭാരം, ജനസംഖ്യാ വര്‍ധനവ് തുടങ്ങിയവയാണ് കാന്‍സര്‍ വര്‍ധിക്കാനുള്ള പ്രധാനകാരണമായി ഐഎആര്‍സി ചൂണ്ടിക്കാട്ടുന്നത്. 2050ഓടെ ഉയര്‍ന്ന വരുമാനമുള്ള രാജ്യങ്ങളില്‍ 48 ലക്ഷത്തിന്റെ അധിക വര്‍ധനവ് കൂടി പുതിയ കേസുകളില്‍ പ്രവചിക്കുന്നുണ്ട്. താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളിലെ കേസുകളിലും ആനുപാതിക വര്‍ധനവുണ്ടാകും. ഇതിന്റെ ഭാ​ഗമായി വൈറൽ ഹെപ്പറ്റൈറ്റിസ് ബി, സി പ്രതിരോധം, വാക്സിനേഷൻ, രോഗനിർണയം, ചികിത്സ എന്നിവ നൽകാനുള്ള ശ്രമങ്ങൾ അടിയന്തരമായി വർധിപ്പിക്കണമെന്ന് ലോകാരോഗ്യ സംഘടന തെക്കുകിഴക്കൻ ഏഷ്യൻ മേഖലയിലെ രാജ്യങ്ങളോട് ആഹ്വാനം ചെയ്തു.

ഇന്ത്യയുൾപ്പടെ പലയിടത്തും അർബുദ മരണങ്ങളിൽ കരൾ അർബുദമാണ് മുന്നിൽ. കണക്കുകൾ പ്രകാരം 2022-ൽ തെക്കുകിഴക്കൻ ഏഷ്യയിൽ 70.5 ദശലക്ഷം ആളുകൾക്ക് വൈറൽ ഹെപ്പറ്റൈറ്റിസ് ബിയും സിയും ബാധിച്ചിട്ടുണ്ട്. എന്നാൽ കാന്‍സര്‍ കേസുകളിലെ വര്‍ധനവ് എല്ലാ രാജ്യങ്ങളിലും തുല്യമായല്ല അനുഭവപ്പെടുകയെന്ന് ഐഎആര്‍സിയുടെ കാന്‍സര്‍ നിരീക്ഷണ വിഭാ​ഗം അറിയിച്ചിരുന്നു. കാന്‍സര്‍ രോഗത്തെ പ്രതിരോധിക്കാന്‍ വളരെ കുറച്ച് മാര്‍ഗങ്ങള്‍ മാത്രമുള്ള രാജ്യങ്ങളെയായിരിക്കും ഇത് ഏറ്റവും കൂടുതല്‍ ബാധിക്കുക.

കോവിഡിന് ശേഷം പകർച്ചവ്യാധി മരണത്തിന്‍റെ രണ്ട് പ്രധാന കാരണങ്ങളാണ് വൈറൽ ഹെപ്പറ്റൈറ്റിസും ക്ഷയരോഗവും. വൈറൽ ഹെപ്പറ്റൈറ്റിസ് തടയുന്നതിനും രോഗനിർണയം നടത്തുന്നതിനും ചികിത്സിക്കുന്നതിനുമുള്ള ഉപകരണങ്ങളും മറ്റും ഉണ്ടെങ്കിലും ഹെപ്പറ്റൈറ്റിസ് ബിയും സിയും ഉള്ള ആളുകൾ ഇപ്പോഴും രോഗാവസ്ഥയിൽ തുടരുകയാണ്. 2022-ൽ ഏകദേശം 1.3 ദശലക്ഷം ആളുകളാണ് വൈറൽ ഹെപ്പറ്റൈറ്റിസ് ബാധിച്ച് മരിച്ചത്. ഇത് ക്ഷയരോഗം മൂലമുണ്ടാകുന്ന മരണങ്ങളുടെ എണ്ണത്തിന് തുല്യമാണ്.

Top