CMDRF

ലാലേട്ടന്‍ സിനിമകളിലെ പോലെ ഉറക്കെ പ്രഖ്യാപിച്ചിരുന്നേല്‍ മറ്റുള്ളവര്‍ക്ക് മാതൃകയാക്കും: പ്രകാശ് ബാരെ

ലാലേട്ടന്‍ സിനിമകളിലെ പോലെ ഉറക്കെ പ്രഖ്യാപിച്ചിരുന്നേല്‍ മറ്റുള്ളവര്‍ക്ക് മാതൃകയാക്കും: പ്രകാശ് ബാരെ
ലാലേട്ടന്‍ സിനിമകളിലെ പോലെ ഉറക്കെ പ്രഖ്യാപിച്ചിരുന്നേല്‍ മറ്റുള്ളവര്‍ക്ക് മാതൃകയാക്കും: പ്രകാശ് ബാരെ

ടിയെ ആക്രമിച്ച കേസില്‍ ഒന്നിന് പിന്നാലെ ഒന്നായി ഞെട്ടിക്കുന്ന വാര്‍ത്തകളാണ് പുറത്തു വരുന്നത്. കേസിലെ തെളിവായ, പീഡന ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് നിയമ വിരുദ്ധമായി പരിശോധിച്ചത് മൂന്ന് കോടതികളിലെന്ന അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വന്നതിനു പിന്നാലെ നിരവധിപേരാണ് ഇതിനോട് പ്രതികരിച്ചെത്തിയത്. അതിജീവിതയടക്കം തന്റെ പ്രതിഷേധം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു. സിനിമാ മേഖലയില്‍ ഉള്ളവര്‍ അതിജീവിതയ്‌ക്കൊപ്പം നില്‍കുമ്പോള്‍ മോഹന്‍ലാലിന്റെ ഈ വിഷയത്തിലെ നിലപാട് സിനിമകളിലെ പോലെ ഉറക്കെ പ്രഖ്യാപിച്ചിരുന്നേല്‍ മറ്റുള്ളവര്‍ക്ക് മാതൃകയാകുമെന്ന് പറഞ്ഞിരിക്കുകയാണ് പ്രകാശ് ബാരെ.

‘നേരെ’ന്ന സിനിമയില്‍ മോഹന്‍ലാലിന്റെ കഥാപാത്രം സിദ്ധിഖിന്റെ കഥാപാത്രത്തോട് പറയുന്ന എനിക്കിഷ്ടപ്പെട്ട, തീയേറ്ററുകളില്‍ നല്ല കയ്യടി നേടിയ ഒരു ഡയലോഗ് ഉണ്ട്. പീഡനത്തിനിരയായവര്‍ ഇങ്ങനെയൊന്നും പെരുമാറില്ലെന്ന് പറയുന്ന സിദ്ദിഖിന്റെ ഡിഫെന്‍സ് വക്കീലോട് ലാലേട്ടന്‍ പറയുന്നത്: ”പിന്നെയെങ്ങനെയാണവര്‍ പെരുമാറേണ്ടത്? അപമാനം ഭയന്ന് എല്ലാമുള്ളിലൊതുക്കി വിധിയെന്ന് കരുതി സ്വയമാശ്വസിച്ച് നിശ്ശബ്ദരായിരിക്കണമെന്നാണോ താങ്കളുദ്ദേശിക്കുന്നത്? കാലം മാറി സാര്‍. പുതിയ തലമുറയിലെ പെണ്‍കുട്ടികള്‍ അങ്ങനെയല്ല. അവര്‍ വ്യക്തമായി വിളിച്ചുപറയും.. ആരാ.. എന്താ.. എങ്ങനെയാന്ന്. അതുള്‍ക്കൊള്ളാന്‍ പറ്റാത്തത് താങ്കളുടെ പ്രായത്തിന്റെയും സങ്കുചിതമനസ്സിന്റെയും പ്രശ്‌നമാണ്. ബെറ്റര്‍ യു ട്രൈ റ്റു ചേഞ്ച് മിസ്റ്റര്‍..’ യഥാര്‍ത്ഥജീവിതത്തിലും ലാലേട്ടന്‍ ഇത്തരം നിലപാടുകള്‍ ഉറക്കെ പ്രഖ്യാപിച്ച് മലയാള സിനിമ പ്രവര്‍ത്തകര്‍ക്ക് മാതൃകയാവുമെന്ന് പ്രത്യാശിച്ചു പോവുകയാണ് എന്നാണ് പ്രകാശ് ബാരെ പറയുന്നത്.

ധീരതയോടെ അതിജീവിതയോടൊപ്പം നിലകൊണ്ട ഹരീഷ് പേരടിയ്ക്ക് പ്രത്യേകാഭിവാദ്യങ്ങള്‍ എന്നും പ്രകാശ് കൂട്ടിച്ചേര്‍ത്തു. അവള്‍ക്കൊപ്പം എന്ന ഹാഷ് ടാഗോടു കൂടി ഫേസ്ബുക്കിലാണ് അദ്ദേഹം കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.ഈയൊരു കാലഘട്ടത്തില്‍ ഇങ്ങനെയൊരു ഡയലോഗ് അവതരിപ്പിച്ച ശാന്തിയ്ക്കും ജിത്തുവിനും അഭിനന്ദനങ്ങള്‍.

Top