ബഹ്റൈനിൽ ഉച്ചവിശ്രമ നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ

ബഹ്റൈനിൽ ഉച്ചവിശ്രമ നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ

മനാമ: ബഹ്റൈനിൽ ഉച്ചവിശ്രമ നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ. ചൂട് കൂടുന്ന സാഹചര്യത്തിൽ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാനാണ് തീരുമാനം. ഉച്ച മുതൽ വൈകുന്നേരം നാലു മണി വരെയാണ് പുറംജോലികൾക്ക് വിലക്ക് ഏർപ്പെടുത്തുക. സൂര്യപ്രകാശം നേരിട്ട് പതിക്കുന്ന രീതിയിൽ പുറംജോലികൾ ചെയ്യുന്നവർ രണ്ടു മാസക്കാലം, ഉച്ചക്ക് 12 മുതൽ നാലു മണിവരെ ജോലിയിൽ നിന്ന് വിട്ടുനിൽക്കണം. ജൂലൈ ഒന്നു മുതൽ ഓഗസ്റ്റ് 31 വരെയാണ് നിയന്ത്രണമുള്ളത്.

ചൂട് ഉയരുന്ന ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ പുറത്ത് സൈറ്റുകളിൽ ഉച്ചക്ക് 12 മുതൽ നാലുമണിവരെ തൊഴിലാളികളെക്കൊണ്ട് ജോലി ചെയ്യിക്കാൻ പാടില്ലെന്നതാണ് മന്ത്രാലയത്തിന്റെ ഉത്തരവ്. കൂടുതൽ ഉദ്യോഗസ്ഥരെ പരിശോധനക്കായി മന്ത്രാലയം നിയമിക്കും. ഉച്ചവിശ്രമ നിയമം ലംഘിച്ചാൽ 2012 ലെ നിയമം 36 ലെ ആർട്ടിക്കിൾ (192) അനുശാസിക്കുന്ന പ്രകാരം മൂന്ന് മാസം വരെ തടവും കൂടാതെ/അല്ലെങ്കിൽ BD500 മുതൽ BD1000 വരെ പിഴയും ഉൾപ്പെടെയുള്ള ശിക്ഷ ചുമത്താനുള്ള നിയമവും ആർട്ടിക്കിളിൽ ഉണ്ട്.

Top