‘ഗോഡ്‌സെ ചെയ്തതിനേക്കാളും വലിയ വധമാണ് പ്രധാനമന്ത്രിയുടെ പ്രതികരണം’: എം വി ഗോവിന്ദൻ

‘ഗോഡ്‌സെ ചെയ്തതിനേക്കാളും വലിയ വധമാണ് പ്രധാനമന്ത്രിയുടെ പ്രതികരണം’: എം വി ഗോവിന്ദൻ

തിരുവനന്തപുരം; വിവേകാനന്ദ പാറയിലെ തപസ്സിന് ശേഷം താൻ ദൈവം ആണെന്ന് പ്രധാനമന്ത്രി പറഞ്ഞാലും അത്ഭുതപ്പെടാനില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. രാജ്യത്തിനു അപമാനമുണ്ടാക്കുന്ന സ്ഥിതി. രാഷ്ട്രീയം ഈ രീതിയിൽ മോശം ആക്കിയ മറ്റൊരു പ്രധാനമന്ത്രി രാജ്യത്തുണ്ടായിട്ടില്ല.

എല്ലാ നിയന്ത്രണവും നഷ്ടപ്പെട്ട പ്രധാനമന്ത്രി ഗാന്ധിജി അറിയപ്പെട്ടത് ഗാന്ധി സിനിമയ്ക്ക് ശേഷം ആണെന്ന് പോലും പറഞ്ഞു. ഗാന്ധി വധത്തേക്കാൾ വലിയ അവസ്ഥയും അപമാനവുമായി. ഗോഡ്‌സെ ചെയ്തതിനേക്കാളും വലിയ വധമായി പോയി പ്രധാനമന്ത്രിയുടെ പ്രതികരണം.

തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വലിയ തിരിച്ചടി നേരിടേണ്ടി വരും. പ്രതിപക്ഷ നേതാക്കളെ ജയിലിൽ അടച്ചു ഭയപ്പെടുത്താൻ ശ്രമിച്ചു. അയോദ്ധ്യ,ഏകസിവിൽ കോഡ് എന്നിവ മുന്നോട്ടു വെച്ചു ഹിന്ദുത്വ അജണ്ട ഉയർത്തി. എന്നാൽ ഇത്തരം ചെപ്പടി വിദ്യകളെ ജനങ്ങൾ കൊണ്ടിട്ടില്ല. അതാണ് തെരഞ്ഞെടുപ്പ് ഓരോ ഘട്ടവും കഴിയുമ്പോ മനസ്സിലാക്കാൻ കഴിയുന്നത്.

വർഗീയ ധ്രുവീകരണ ശ്രമങ്ങളെ ജനകീയ പ്രശ്നങ്ങളിൽ ചെറുക്കുക എന്നത് ഇത്തവണ കണ്ടു. പിന്നീട് കണ്ടത് പ്രധാനമന്ത്രിയുടെ സമനില തെറ്റിയ ക്യാമ്പയിനുകൾ. പച്ചയ്ക്ക് മുസ്ലീം വിരുദ്ധത പറഞ്ഞു. ന്യൂനപക്ഷ ജനങ്ങൾക്കെതിരെ വിശദീകരിക്കുന്ന എഴുപതോളം അഭിമുഖങ്ങൾ പ്രധാനമന്ത്രി നൽകിയെന്നും എം വി ഗോവിന്ദൻ പ്രതികരിച്ചു.

Top