CMDRF

റഷ്യൻ സ്റ്റേറ്റ് മീഡിയ ബ്രോഡ്കാസ്റ്ററായ ആർ.ടിയുൾപ്പെടെയുള്ള നെറ്റ്‌വർക്കുകൾ നിരോധിച്ച് മെറ്റ

2024ലെ യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് ഈ ശ്രമമെന്നും അവർ ആരോപിച്ചു

റഷ്യൻ സ്റ്റേറ്റ് മീഡിയ ബ്രോഡ്കാസ്റ്ററായ ആർ.ടിയുൾപ്പെടെയുള്ള നെറ്റ്‌വർക്കുകൾ നിരോധിച്ച് മെറ്റ
റഷ്യൻ സ്റ്റേറ്റ് മീഡിയ ബ്രോഡ്കാസ്റ്ററായ ആർ.ടിയുൾപ്പെടെയുള്ള നെറ്റ്‌വർക്കുകൾ നിരോധിച്ച് മെറ്റ

ന്യൂ യോർക്ക്: ഓൺലൈനിൽ രഹസ്യ സ്വാധീന പ്രവർത്തനങ്ങൾ നടത്തിയെന്നാരോപിച്ച് റഷ്യൻ സ്റ്റേറ്റ് മീഡിയ ബ്രോഡ്കാസ്റ്ററായ ആർ.ടിയുൾപ്പെടെയുള്ള നെറ്റ്‌വർക്കുകളെ മെറ്റ നിരോധിച്ചു. റോസിയ സെഗോഡ്നിയ, ആർ.ടി എന്നിവയും മറ്റ് അനുബന്ധ സ്ഥാപനങ്ങളുമാണ് വഞ്ചനപരമായ പ്രവർത്തികളിൽ ഏർപ്പെട്ടുവെന്ന് ആരോപിച്ച് ഫേസ്ബുക്കിന്റെയും ഇൻസ്റ്റഗ്രാമിന്റെയും മാതൃ കമ്പനിയായ മെറ്റ നിരോധിച്ചത്.

നിരോധനത്തിന് തൊട്ട് മുമ്പ് വരെ ആർ. ടിക്ക് ഫേസ്ബുക്കിൽ 7.2 ദശലക്ഷം ഫോളോവേഴ്സും ഇൻസ്റ്റഗ്രാമിൽ 1 ദശലക്ഷം ഫോളോവേഴ്സും ഉണ്ടായിരുന്നു. എന്നാൽ നടപടിയ്‌ക്ക് ശേഷമുള്ള റോയിട്ടേഴ്സിന്റെ അഭ്യർത്ഥനയോട് റഷ്യൻ എംബസി പ്രതികരിച്ചിട്ടില്ല. പരസ്യങ്ങൾ പ്രവർത്തിപ്പിക്കുന്നതിലും, പോസ്റ്റിന്റെ വ്യാപ്തി കുറയ്ക്കുന്നതിലുമെല്ലാം ഔട്ട്ലെറ്റുകൾക്ക് മേൽ പരിമിതമായ നിയന്ത്രണങ്ങൾ വർഷങ്ങളായി നിലനിൽക്കുന്നതാണ്. അതിന് ശേഷമാണ് മെറ്റയുടെ ഈ നടപടി.

Also Read: റെക്കോഡുകള്‍ തകര്‍ത്ത് ജപ്പാന്റെ വാര്‍ധക്യം

റഷ്യൻ താത്പര്യങ്ങൾക്കനുകൂലമായ ഉള്ളടക്കം പ്രോത്സാഹിപ്പിക്കുന്നതിനായി ആർ.ടി ജീവനക്കാർ ഏകദേശം 10 മില്യൺ ഡോളർ അമേരിക്കൻ കമ്പനിയിലേക്ക് നൽകിയെന്ന യു.എസ് നീതിന്യായ വകുപ്പിന്റെ ആരോപണത്തെ തുടർന്നാണ് ഈ നിരോധനം. 2024ലെ യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് ഈ ശ്രമമെന്നും അവർ ആരോപിച്ചു.

അതേസമയം ആർ.ടിയുടെ പ്രവർത്തനങ്ങളെ രഹസ്യാന്വേഷണ പ്രവർത്തങ്ങൾ നടത്തുന്നത് പോലെ രാജ്യങ്ങൾ പരിഗണിക്കണമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാൽ ആർ.ടി യു.എസിന്റെ നടപടികളെ പരിഹസിക്കുകയും ബ്രോഡ്കാസ്റ്റർ ഒരു പത്രപ്രവർത്തന സംഘടനയായി പ്രവർത്തിക്കുന്നത് തടയാൻ അമേരിക്ക ശ്രമിക്കുന്നതായി ആരോപിക്കുകയും ചെയ്തു.

Top