സഹോദരനും സഹോദരിക്കും നേരെ സദാചാര പൊലീസ് ആക്രമണം

പെൺകുട്ടിയെ രാത്രി ഹോസ്റ്റലിന് അകത്തേക്ക് കയറ്റാതെ പിജി പ്രവർത്തിച്ചിരുന്ന കെട്ടിട ഉടമ റോഡിൽ നിർത്തിയെന്നും പരാതിയുണ്ട്

സഹോദരനും സഹോദരിക്കും നേരെ സദാചാര പൊലീസ് ആക്രമണം
സഹോദരനും സഹോദരിക്കും നേരെ സദാചാര പൊലീസ് ആക്രമണം

ബെംഗളൂരു: ബെംഗളൂരുവിൽ സദാചാര പൊലീസ് ചമഞ്ഞ് ആക്രമണം. വയനാട് സ്വദേശികളായ സഹോദരനും സഹോദരിക്കും നേരെയാണ് ഒരു സംഘമാളുകൾ ആക്രമണം നടത്തിയത്. സഹോദരിയെ ഹോസ്റ്റലിൽ കൊണ്ടുചെന്ന് വിട്ട സഹോദരന് നേരെയാണ് ആക്രമണമുണ്ടായത്. ഇന്നലെ രാത്രി ബെംഗളൂരുവിലെ ചന്ദാപുരയിലുള്ള പിജി ഹോസ്റ്റലിലാണ് സംഭവം.

രാത്രി പതിനൊന്നരയോടെ സഹോദരിയെ ഹോസ്റ്റലിൽ കൊണ്ട് വിടുകയായിരുന്നു വയനാട് പുൽപ്പള്ളി സ്വദേശിയായ ആദർശ്. എന്നാൽ പെൺകുട്ടിയെ അകത്ത് കയറ്റില്ല എന്ന് ഹോസ്റ്റൽ വാ‍ർഡൻ പറഞ്ഞു. പ്രകോപനത്തിന് കാരണം വിവരം കിട്ടിയപ്പോൾ തിരിച്ച് ചെന്ന് ചോദിച്ചതാണെന്ന് ആദർശ് പറഞ്ഞു . ഇരുമ്പ് വടി കൊണ്ട് തന്നെയും തൻറെ കസിനെയും തല്ലുകയും വഴിയിൽ ഇട്ട് മർദ്ദിക്കുകയും ചെയ്തു. കൂടെ തൻറെ സഹോദരിയെയും കെട്ടിടമുടമ പിടിച്ച് തള്ളിയെന്നും ആദർശ് പറഞ്ഞു.

Also read:സ്കൂൾ വിദ്യാർത്ഥിയോട് ലൈംഗീകാതിക്രമം; 70 കാരന് 13 വർഷം കഠിനതടവ്

പെൺകുട്ടിയെ രാത്രി ഹോസ്റ്റലിന് അകത്തേക്ക് കയറ്റാതെ പിജി പ്രവർത്തിച്ചിരുന്ന കെട്ടിട ഉടമ റോഡിൽ നിർത്തിയെന്നും പരാതിയുണ്ട്. പിജി പ്രവർത്തിച്ചിരുന്ന കെട്ടിടത്തിൻറെ ഉടമ ആനന്ദ് റെഡ്ഡിക്കെതിരെയാണ് പരാതി. സുഹൃത്തുക്കൾ മുകളിൽ നിന്ന് പകർത്തിയ ദൃശ്യങ്ങൾ സഹിതം ഇവർ ബെംഗളൂരു സൂര്യ സിറ്റി പൊലീസിലാണ് യുവാവ് പരാതി നൽകി‌യത്.

Top