മാസച്യുസിറ്റ്‌സ്: 5 വയസ്സുള്ള മകനെ കൊലപ്പെടുത്തിയ കേസിൽ കുറ്റസമ്മതം നടത്തിയ അമ്മയെ കോടതി 53 വർഷത്തെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. ഡാനിയേൽ ഡൗഫിനൈസ് (38 ) ആണ് 5 വയസ്സുള്ള മകൻ എലിജ ലൂയിസിന്‍റെ മരണത്തിൽ കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തിയത്. എലിജ ലൂയിസിനെ ഇവർ മർദിക്കുകയും പട്ടിണിക്കിടുകയും മയക്കുമരുന്നിന് വിധേയനാക്കുകയും ചെയ്തു. മൃതദേഹം കണ്ടെത്തുമ്പോൾ കുട്ടിക്ക് വെറും 19 പൗണ്ട് ഭാരമാണ് ഉണ്ടായിരുന്നത്. .
Also Read : അർധസൈനിക വിഭാഗത്തിന്റെ ആക്രമണത്തിൽ 124 ഗ്രാമീണർ കൊല്ലപ്പെട്ടു
മാസച്യുസിറ്റ്‌സിലെ പാർക്കിൽ കുഴിച്ചിട്ട നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. എലിജയുടെ പിതാവിൽ നിന്ന് വിവാഹമോചനം നേടിയ ഡൗഫിനൈസ് 2020 മേയ് മാസത്തിലാണ് ന്യൂ ഹാംഷെയറിലെ വീട്ടിലേക്ക് കുട്ടിയെ കൂട്ടിക്കൊണ്ടുവന്നത്. കുട്ടിക്ക് ‘കഠിനമായ മാനസിക പ്രശ്‌നങ്ങൾ’ ഉണ്ടെന്നും മാതാപിതാക്കൾ ഇത് അറിഞ്ഞിരുന്നില്ലെന്നും പ്രതിയുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചെങ്കിലും ഈ വാദം കോടതി തള്ളി കളഞ്ഞു.
‘‘അമ്മയെന്ന നിലയിൽ ഞാൻ പരാജയപ്പെട്ടു. എനിക്ക് വളരെ വേദനയുണ്ട്. ദുരുപയോഗം ചെയ്യപ്പെട്ടതും ഉപേക്ഷിക്കപ്പെട്ടതുമായ കുട്ടിയായിരുന്ന താനെന്നും’’ കോടതിയിൽ പൊട്ടിക്കരഞ്ഞ് കൊണ്ട് ഡാനിയേൽ ഡൗഫിനൈസ് വ്യക്തമാക്കി.