CMDRF

മലപ്പുറത്ത് രണ്ടരവയസുകാരിയുടെ മരണത്തില്‍ ദുരൂഹത; പിതാവ് മര്‍ദിച്ച് കൊലപ്പെടുത്തിയെന്ന് ആരോപണം

മലപ്പുറത്ത് രണ്ടരവയസുകാരിയുടെ മരണത്തില്‍ ദുരൂഹത; പിതാവ് മര്‍ദിച്ച് കൊലപ്പെടുത്തിയെന്ന് ആരോപണം
മലപ്പുറത്ത് രണ്ടരവയസുകാരിയുടെ മരണത്തില്‍ ദുരൂഹത; പിതാവ് മര്‍ദിച്ച് കൊലപ്പെടുത്തിയെന്ന് ആരോപണം

മലപ്പുറം: മലപ്പുറം കാളികാവ് ഉതരപൊയിലില്‍ രണ്ടരവയസുകാരിയുടെ മരണത്തില്‍ ദുരൂഹത. പിതാവ് മര്‍ദിച്ച് കൊലപ്പെടുത്തിയെന്നാണ് ആരോപണവുമായി കുഞ്ഞിന്റെ മാതാവ്. ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയെന്ന് പറഞ്ഞാണ് കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചത്. ‘ഇന്നലെ അവര്‍ ഫോണ്‍ ചെയ്തു. ഞാന്‍ എടുത്തപ്പോഴേക്കും കട്ടാക്കി. അപ്പോള്‍ ഞാന്‍ തിരിച്ചുവിളിച്ചു. അപ്പോഴാണ് പറയുന്നത് കുട്ടി ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി മരിച്ചെന്ന്. ഞാന്‍ പറഞ്ഞു എന്റെ കുട്ടിക്ക് ഒരു കുഴപ്പവുമില്ല, ഇജ്ജ് തന്നെയല്ലേ കൊന്നതെന്ന് ഞാന്‍ ചോദിച്ചു. ഓന്റേ ഉമ്മയും പെങ്ങളും അളിയനും നോക്കി നില്‍ക്കേയാണ്’-കുഞ്ഞിന്റെ മാതാവ്

ഇന്നലെ ഉച്ചയ്ക്കാണ് ഫാരിസ്-ഷാബത്ത് ദമ്പതികളുടെ രണ്ടര വയസുകാരി മരിച്ചത്. വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിലാണ് കുട്ടിയെ ആദ്യം എത്തിച്ചത്. കുഞ്ഞിന്റെ തൊണ്ടയില്‍ ഭക്ഷണം കുടുങ്ങിയെന്നാണ് പിതാവിന്റെ വീട്ടുകാര്‍ പറഞ്ഞത്. എന്നാല്‍ കുട്ടിയെ മര്‍ദിച്ച് കൊലപ്പെടുത്തിയെന്നാണ് മാതാവ് പറയുന്നത്. ഇന്നലെ തന്നെ ഫാരിസ് കുഞ്ഞിനെ അതിക്രൂരമായി മര്‍ദിച്ചുവെന്നാണ് മാതാവ് ആരോപിക്കുന്നത്. ഇതിന് മുന്‍പും കുഞ്ഞിനേയും അമ്മയേയും ഫാരിസ് മര്‍ദിച്ചിട്ടുണ്ട്.

നിലവില്‍ മഞ്ചേരി മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലാണ് കുഞ്ഞിന്റെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. കുഞ്ഞിന്റെ കഴുത്തിലും ദേഹത്തും മുറിവേറ്റ പാടുകളുണ്ട്. ഇത് ഇന്നലെ സംഭവിച്ചതാണോ അതിന് മുന്‍പത്തെയാണോ എന്നത് അറിയില്ല. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്നാല്‍ മാത്രമേ മരണത്തില്‍ വ്യക്തത വരികയുള്ളു.

Top