CMDRF

ബജറ്റ് 2024: ഒഡീഷയ്ക്ക് പ്രത്യേക പദവി നല്‍കാത്തതില്‍ നിരാശ പ്രകടിപ്പിച്ച് നവീന്‍ പട്നായിക്

ബജറ്റ് 2024: ഒഡീഷയ്ക്ക് പ്രത്യേക പദവി നല്‍കാത്തതില്‍ നിരാശ പ്രകടിപ്പിച്ച് നവീന്‍ പട്നായിക്
ബജറ്റ് 2024: ഒഡീഷയ്ക്ക് പ്രത്യേക പദവി നല്‍കാത്തതില്‍ നിരാശ പ്രകടിപ്പിച്ച് നവീന്‍ പട്നായിക്

പ്രത്യേക കാറ്റഗറി പദവി എന്ന ആവശ്യമാണ് ബജറ്റില്‍ ഒഡീഷ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ആന്ധ്രാപ്രദേശിനും ബിഹാറിനും കോടിക്കണക്കിന് ഫണ്ട് അനുവദിച്ചപ്പോള്‍ സംസ്ഥാനത്തിന്റെ ആവശ്യം അവഗണിച്ചതിനു പിന്നാലെ കേന്ദ്ര ബജറ്റ് നിരാശാജനകമാണെന്ന് മുന്‍ ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക് പ്രതികരിച്ചു. കല്‍ക്കരി റോയല്‍റ്റി പരിഷ്‌കരിക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യവും കേന്ദ്രം നിരസിച്ചു, ഇതുമൂലം സംസ്ഥാനത്തിന് പ്രതിവര്‍ഷം ആയിരക്കണക്കിന് കോടി രൂപയുടെ വരുമാനം നഷ്ടപ്പെടുമെന്നും നവീന്‍ പട്‌നായിക് പറഞ്ഞു.

വര്‍ഷങ്ങളായി ഒഡീഷയ്ക്ക് കാര്യമായി ഒന്നും നല്‍കിയിട്ടില്ല, ഈ ബജറ്റും നിരാശാകരമാണ്. പ്രകടന പത്രികയില്‍ വാഗ്ദാനമായി സംസ്ഥാനത്തിന് പ്രത്യേക കാറ്റഗറി പദവി നല്‍കിയിരുന്നു. എന്നാല്‍ ബജറ്റില്‍ ഇത് പരിഗണിച്ചില്ല. അതേസമയം ആന്ധ്രാപ്രദേശിനും ബിഹാറിനും പ്രത്യേക പാക്കേജുകള്‍ പ്രഖ്യാപിച്ചിട്ടുണ്ടെന്നും പട്‌നായിക് പറഞ്ഞു.

ആന്ധ്രാപ്രദേശിന്റെ പുതിയ തലസ്ഥാനമായ അമരാവതി വികസിപ്പിക്കാന്‍ 15,000 കോടി അനുവദിച്ചപ്പോള്‍ ബിഹാറിലെ റോഡ് കണക്റ്റിവിറ്റി പദ്ധതികള്‍ക്കായി 26,000 കോടിയാണ് നീക്കിവെച്ചത്. എന്‍ഡിഎയുടെ രണ്ട് സഖ്യകക്ഷികളായ ടിഡിപിയും ജെഡിയുടെയും ഭരണപ്രദേശമായ ആന്ധ്രാപ്രദേശും ബിഹാറും ബജറ്റിന്റെ ഭൂരിഭാഗവും വേര്‍തിരിച്ചെടുത്തു. ദുരന്തനിവാരണത്തിന് പ്രത്യേക പാക്കേജ് വേണമെന്ന ഒഡീഷയുടെ അഭ്യര്‍ത്ഥനയും കേന്ദ്രം അവഗണിച്ചെന്നും മുന്‍ മുഖ്യമന്ത്രി കുറ്റപ്പെടുത്തി. എല്ലാ വര്‍ഷവും വെള്ളപ്പൊക്കം ഉള്‍പ്പെടെ നിരവധി പ്രകൃതി ദുരന്തങ്ങള്‍ അഭിമുഖീകരിക്കുന്ന സംസ്ഥാനമാണ് ഒഡീഷ. മറ്റ് സംസ്ഥാനങ്ങള്‍ക്ക് വെള്ളപ്പൊക്ക സംരക്ഷണത്തിനായി പ്രത്യേക പാക്കേജുകള്‍ അനുവദിച്ചപ്പോള്‍ ഒഡീഷയുടെ ആവശ്യം പരിഗണിച്ചിട്ടില്ല. ഒഡീഷയുടെ പരാതികള്‍ പരിഹരിക്കാതെ പോളവാരം പദ്ധതിക്ക് കൂടുതല്‍ ഫണ്ട് അനുവദിച്ചത് സംസ്ഥാനത്തോടുള്ള കേന്ദ്രത്തിന്റെ നിഷ്പക്ഷതയാണ് കാണിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ ഒഡീഷയിലെ ജനങ്ങള്‍ക്ക് വിവിധ വാഗ്ദാനങ്ങള്‍ നല്‍കിയിരുന്നു. എന്നാല്‍ ബജറ്റില്‍ ഒരു വാഗ്ദാനവും പാലിക്കപ്പെട്ടില്ലായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Top