CMDRF

എല്ലാ പിൻഗാമികളെയും ഇല്ലാതാക്കിയെന്ന് നെതന്യാഹു;ഇസ്രയേലിൽ ഹിസ്ബുള്ളയുടെ മിസൈൽ ആക്രമണം

ഹിസ്ബുള്ളയെ ലബനനിൽ പ്രവർത്തിക്കാൻ അനുവദിച്ചാൽ അതിൽ അവർക്ക് ഗാസയ്ക്ക് സമാനമായ വിധി നേരിടേണ്ടിവരുമെന്നാണ് മുന്നറിയിപ്പ്.

എല്ലാ പിൻഗാമികളെയും ഇല്ലാതാക്കിയെന്ന് നെതന്യാഹു;ഇസ്രയേലിൽ ഹിസ്ബുള്ളയുടെ മിസൈൽ ആക്രമണം
എല്ലാ പിൻഗാമികളെയും ഇല്ലാതാക്കിയെന്ന് നെതന്യാഹു;ഇസ്രയേലിൽ ഹിസ്ബുള്ളയുടെ മിസൈൽ ആക്രമണം

ജറുസലേം: യുദ്ധത്തിന്റെ മുൾമുനയിലാണ് പശ്ച്ചിമേശ്യ. നിലവിൽ ഹസൻ നസ്റള്ളയുടെ പിൻഗാമി ആകാനിടയുള്ള ഹിസ്ബുള്ളയുടെ എല്ലാ മുതിർന്ന നേതാക്കളെയെല്ലാം വകവരുത്തിയെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. നെതന്യാഹു ഇക്കാര്യം വ്യക്തമാക്കിയത് കഴിഞ്ഞ ദിവസം പുറത്ത് വിട്ട വിഡിയോ സന്ദേശത്തിലാണ്. എന്നാൽ ഇവരുടെയൊന്നും പേരുകൾ നെതന്യാഹു പരാമർശ്ശിച്ചിട്ടില്ല.

കഴിഞ്ഞ വെള്ളിയാഴ്ച ബെയ്റൂത്തിൽ നടന്ന ബോംബാക്രമണങ്ങൾക്കുശേഷം മുതിർന്ന ഹിസ്ബുല്ല നേതാവ് ഹാഷിം സഫിയുദ്ദീനെക്കുറിച്ചു ഇതുവരെ വിവരങ്ങളില്ല. നസ്റള്ളയുടെ പിൻഗാമിയായി സഫിയുദ്ദീൻ ഹിസ്ബുള്ളയുടെ നേതൃത്വത്തിലേക്ക് വരുമെന്നാണ് കരുതിയിരുന്നത്. ബെയ്റൂത്തിൽ നടന്ന ബോംബാക്രമണത്തിൽ സഫിയുദ്ദീന്‍ കൊല്ലപ്പെട്ടിരിക്കാമെന്ന് ഇസ്രയേൽ പ്രതിരോധമന്ത്രി യൊയാവ് ഗലാന്റ് പറഞ്ഞിരുന്നു. അതേസമയം ഹിസ്ബുള്ള ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

Also Read: ‘മിൽട്ടൺ’ ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുന്നു; ഫ്ലോറിഡയിൽ അടിയന്തരാവസ്ഥ

കഴിഞ്ഞ ദിവസം പുറത്തുവന്ന നെതന്യാഹുവിന്റെ വിഡിയോ സന്ദേശത്തിൽ ലബനന് ശക്തമായ മുന്നറിയിപ്പും നൽകുന്നുണ്ട്. ഹിസ്ബുള്ളയെ ലബനനിൽ പ്രവർത്തിക്കാൻ അനുവദിച്ചാൽ അതിൽ അവർക്ക് ഗാസയ്ക്ക് സമാനമായ വിധി നേരിടേണ്ടിവരുമെന്നാണ് മുന്നറിയിപ്പ്. ലബനന്റെ തെക്കൻ തീരപ്രദേശത്ത് ഹിസ്ബുള്ളയ്‌ക്കെതിരെ ഇസ്രായേൽ ആക്രമണം ശക്തമാക്കിയ സാഹചര്യത്തിലാണ് നെതന്യാഹുവിന്റെ ഈ മുന്നറിയിപ്പ് വന്നിരിക്കുന്നത്. ‘‘ഇറാനും ഹിസ്ബുള്ളയും ചേർന്നാണ് ലബനനെ കുഴപ്പത്തിലാക്കിയത്. കഴിഞ്ഞ ഒരു വർഷത്തിനിടെ 8000 മിസൈലുകളാണ് ഇസ്രയേലിനെതിരെ ഹിസ്ബുള്ള പ്രയോഗിച്ചത്. ഇതിന് ഒരു അവസാനം കുറിക്കാൻ തന്നെയാണ് ഇപ്പോൾ ഇസ്രയേല‍ിന്റെ തീരുമാനം. പ്രതിരോധിക്കാൻ തങ്ങൾക്ക് അവകാശമുണ്ട്.’’ – നെതന്യാഹു പറഞ്ഞു.

വെടിനിർത്തൽ സാധ്യമോ ?

ഒരു ലോക യുദ്ധത്തിലേക്ക് കടക്കുമോ എന്ന ഭീഷണി നിലനിൽക്കെ ഇസ്രയേൽ തുറമുഖ നഗരമായി ഹൈഫയിലേക്ക് ഹിസ്ബുള്ള മിസൈൽ ആക്രമണം നടത്തി. അരമണിക്കൂറിനിടെ ഹൈഫയിൽ വന്ന് പതിച്ചത് നൂറിലേറെ മിസൈലുകളാണ്. പല മിസൈലുകളും ഇസ്രയേലിന്റെ അയേൺ ഡോം സംവിധാനത്തെ മറികടന്നതോടെ വലിയ നാശനഷ്ടമാണ് നിലവിൽ ഹൈഫയിൽ ഉണ്ടായിരിക്കുന്നത്.

Also Read: സർക്കാരിനോട് സംരംക്ഷണം തേടി മെക്സിക്കോയിലെ മേയർമാർ

അടുത്തിടെ ഹിസ്ബുള്ള നടത്തിയ ഏറ്റവും വലിയ മിസൈൽ ആക്രമണമാണ് ഹൈഫയിലേതെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മിസൈൽ ആക്രമണത്തിന് പിന്നാലെ അഭിസംബോധന ചെയ്ത ഹിസ്ബുള്ളയുടെ ഡെപ്യൂട്ടി ലീഡർ നാസിം ഖസീം, തെക്കൻ ലബനനിൽ വെടിനിർത്തൽ ഉടൻ തന്നെ വേണമെന്നും ആവശ്യപ്പെട്ടു.

Top